ഗാന്ധിജിയെ സ്വീകരിച്ച മീനാക്ഷിയമ്മയ്ക്ക് വിട

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : ഗാന്ധിജിയെ സ്വീകരിച്ച മീനാക്ഷിയമ്മയ്ക്ക് വിട. ഗാന്ധിജിയെ ഇലന്തൂര്‍ സന്ദര്‍ശനത്തില്‍ വെച്ച് സ്വീകരിച്ച സംഘാംഗം ഉടയന്‍കാവില്‍ കെ.മീനാക്ഷിയമ്മയാണ് (99) അന്തരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്കു ശേഷം വീട്ടില്‍വെച്ചായിരുന്നു മരണം. ഗാന്ധിജിയുടെ അവസാന കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി 1937 ജനുവരി 20ന് ഇലന്തൂരില്‍ എത്തിയപ്പോഴാണ് മീനാക്ഷിയമ്മ ഉള്‍പ്പെടുന്ന സംഘം അദ്ദേഹത്തിന് സ്വീകരണം നൽകിയത്.

അന്ന് കുമ്പഴ പ്രവൃത്തി പള്ളിക്കൂടം എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ ഇലന്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു മീനാക്ഷിയമ്മ. പിന്നീട് ഖാദി പ്രവർത്തകനും അധ്യാപകനുമായിരുന്ന സാഹിത്യ വിശാരദ് ടി.കെ.കരുണാകരൻ നായരെ വിവാഹം കഴിച്ചതോടെ മീനാക്ഷിയമ്മ പൂർണമായും ഗാന്ധി ദർശനത്തിലേക്ക് വഴിമാറിയിരുന്നു. ഇലന്തൂർ ഗ്രാമത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം പഠിക്കാനെത്തുന്ന പുതുതലമുറ ഉടയൻകാവിലെ ഉമ്മറത്ത് മീനാക്ഷി മുത്തശ്ശിയെ തേടിയെത്തുന്നത് പതിവായിരുന്നു. ജനുവരിയില്‍ നൂറാം ജന്മദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിനിടെയാണ് മീനാക്ഷിയമ്മയുടെ വിയോഗം.

കെ.മീനാക്ഷിയമ്മയുടെ സംസ്കാരം ഇന്ന് 12.30ന് നടക്കും. മക്കൾ: ടി.കെ.സുകൃതലത (മുന്‍ മാനേജര്‍ ഫയര്‍ ഫോഴ്‌സ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്), ടി.കെ. സുജാതാദേവി (മുന്‍ സെക്രട്ടറി ഇലന്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), ടി.കെ.സുചേത കുമാരി (റിട്ട. അധ്യാപിക ഇളമണ്ണൂർ എച്ച്എസ്എസ്), ടി.കെ.സുമംഗലാദേവി (മുൻ അസി.കമ്മിഷണർ സെയിൽസ് ടാക്‌സ്), ടി.കെ.സുഷമാദേവി (മുൻ പോസ്റ്റ്മിസ്ട്രസ്, മാവേലിക്കര), ടി.കെ.സുധീഷ് കുമാർ (റിപ്പോർട്ടർ മംഗളം).

മരുമക്കള്‍: വി.ജി.മോഹൻ നായർ (മുൻ സീനിയർ ടിഒഎ ബിഎസ്എൻഎൽ), അഡ്വ. രവീന്ദ്രൻ ഉണ്ണിത്താൻ (മുൻ എഒ കെഎസ്ഇബി), ബി. സുപ്രിയ (മുൻ അധ്യാപിക യൂണി ബിഎഡ് കോളജ്), പരേതരായ എസ്.ശശിധരൻ നായർ (മുൻ മാനേജർ ഫയർ ഫോഴ്സ്), കെ.ജി.കെ.ഉണ്ണിത്താൻ (മുൻ പ്രിൻസിപ്പൽ ന്യൂ ഇംഗ്ലിഷ് കോളജ്), രവീന്ദ്രൻ നായർ (മുൻ ഡിഎ പൊതുമരാമത്ത് വകുപ്പ്).

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

—————————————————————————————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട് മരിച്ച യുവതി മലയാളി

0
മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട്...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആദ്യ നടപടി ; പണം എണ്ണുന്ന 40 ജീവനക്കാരെ...

0
ലഖ്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാഥമിക...

രക്ഷാപ്രവർത്തന കേസ് അട്ടിമറി ; എഡിജിപി എംആ‌ർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് എ...

കാഫിർ സ്ക്രീന്‍ഷോട്ട് കേസ് ; ജിതിന്‍ ഭാസ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്കറിന്‍റെ...