വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാത്തതിന്റെ പേരിൽ മകളുടെ സംരക്ഷണാവകാശം പിതാവിന് നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാത്തതിന്റെ പേരിൽ മകളുടെ സംരക്ഷണാവകാശം പിതാവിന് നഷ്ടപ്പെട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെതാണ് വിധി.സിംഗപ്പൂരിൽ ബിസിനസ് ചെയ്യുന്ന മലയാളിയായ പിതാവിന്റെ സംരക്ഷണാവകാശമാണ് കോടതി റദ്ദ് ചെയ്തത്. വേർപിരിഞ്ഞ മലയാളി ദമ്പതികളുടെ മകൾ 15 ദിവസം പിതാവിനൊപ്പവും ബാക്കിയുള്ള ദിവസം മാതാവിനൊപ്പവുമാണ് കഴിയുന്നത്. നേരത്തെ ഹൈകോടതിയാണ് മാസത്തിൽ പകുതി ദിവസം മകളെ പിതാവിനൊപ്പം വിടാൻ ഉത്തരവിട്ടത്. എല്ലാ മാസവും 15 ദിവസം മകൾക്കൊപ്പം താമസിക്കാൻ പിതാവ് സിംഗപ്പൂരിൽ നിന്നും തിരുവനന്തപുരത്തെത്തും.

വാടക വീട്ടിലായിരുന്നു താമസം. തിരക്കേറിയ ബിസിനസുകാരനായതിനാൽ 15ദിവസവും ഹോട്ടലുകളിൽ നിന്ന് വാങ്ങിയ ഭക്ഷണമാണ് നൽകിയിരുന്നത്. മകളോട് വാത്സല്യമുള്ള പിതാവാണെങ്കിലും വീട്ടിലെ അന്തരീക്ഷവും സാഹചര്യവും പെൺകുട്ടിയുടെ വളർച്ചക്ക് അനുകൂലമല്ലെന്ന് സുപ്രീം കോടതി വിലയിരുത്തി. സംരക്ഷണാവകാശം ഇല്ലെങ്കിലും മാസത്തിൽ ഒന്നിടവിട്ട ശനി, ഞായർ ദിവസങ്ങളിൽ മകളോട് വിഡിയോ കോളിൽ സംവദിക്കാനുള്ള അനുമതി സുപ്രീം കോടതി നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....