കൊല്ലം : ചെന്നൈ ഐ.ഐ.ടി. വിദ്യാർഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച സി.ബി.ഐ. അന്വേഷണം ഊർജിതമാക്കണമെന്ന് കേരള മനുഷ്യാവകാശസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ഫാത്തിമ മരിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും കേസന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല.
കുറ്റവാളികളെ വേഗം നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ, വനിതാവിഭാഗം സംസ്ഥാന രക്ഷാധികാരി ഷാഹിദ ലിയാഖത്ത്, സംസ്ഥാന സെക്രട്ടറി ഷാജി പാരിപ്പള്ളി, ജില്ലാ പ്രസിഡന്റ് പ്രതീഷ് ശശിധരൻ എന്നിവരടങ്ങിയ സംഘം ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.





























