തിരുവനന്തപുരം: സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ ഉടൻകൂടും. എല്ലാതരം സേവനങ്ങൾക്കും ഫീസുകൾകൂട്ടാൻ ധനവകുപ്പ് മറ്റു വകുപ്പകൾക്ക് അനുമതി നൽകി. 26-നുമുൻപ് അതത് വകുപ്പുകൾ ഉത്തരവിറക്കാനും ആവശ്യപ്പെട്ടു. സാമ്പത്തികപ്രതിസന്ധി കാരണം സർക്കാരിന്റെ വരുമാനംകൂട്ടാൻ മന്ത്രിസഭ തീരുമാനിച്ചതനുസരിച്ചാണിത്. വിദ്യാർഥികളെയും പട്ടികജാതി-വർഗ വിഭാഗങ്ങളെയും ബാധിക്കുന്ന ഫീസുകൾ കൂട്ടരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. മറ്റിനങ്ങളിൽ ഏതിനൊക്കെ എത്ര കൂട്ടണമെന്ന് അതത് വകുപ്പ് മേധാവികൾക്ക് തീരുമാനിക്കാം. വകുപ്പുകളുടെ ഉത്തരവുകൾ ഇറങ്ങിയാലേ അധികബാധ്യത വ്യക്തമാകൂ. ആറുമാസത്തിനകം ഏതിനും വർധന വരുത്താം. പൊതുമേഖലാസ്ഥാപനങ്ങളും സർക്കാരിന്റെ സഹായധനത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഫീസുകൾ കൂട്ടണം. സാധാരണയായി നികുതി, നികുതീതര വരുമാനം കൂട്ടാനുള്ള നിർദേശങ്ങൾ ബജറ്റിലാണ് പ്രഖ്യാപിക്കുക. ഇത്തവണ നികുതീതര ഇനങ്ങളിൽ കോടതിഫീസും മോട്ടോർ വാഹനവകുപ്പിന്റെ ചില ഫീസുകളും മാത്രമാണ് കൂട്ടിയത്. അതിനുപകരം മന്ത്രിസഭായോഗം തീരുമാനമെടുത്താണ് കൂട്ടുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1