ബ്രിട്ടന്‍ : പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്ന്. ഇന്ത്യൻ വംശജനായ മുൻധനമന്ത്രി ഋഷി സുനകും മുൻ വിദേശകാര്യമന്ത്രി ലിസ് ട്രസും തമ്മിലാണു മത്സരം നടക്കുന്നത്. പാർട്ടി അംഗങ്ങൾക്കിടയിലെ സർവേ നൽകുന്ന സൂചനയനുസരിച്ചു ലിസ് ട്രസിനാണു വിജയസാധ്യത.
പാർട്ടിയുടെ പ്രചാരണ വിഭാഗം ഹെഡ് ഓഫിസിലാണ് വോട്ടെണ്ണൽനടക്കുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 5.00 ന് ഫലമറിയാം. ഇന്ത്യന്‍ വംശജനും മുന്‍ ധനമന്ത്രിയുമായ റിഷി സുനക് പ്രധാനമന്ത്രിയായാല്‍ അത് പുതിയ ചരിത്രമാകും. പകരം മുന്‍ വിദേശകാര്യ മന്ത്രി ലിസ് ട്രസാണ് വിജയിക്കുന്നതെങ്കില്‍ ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയാകും അവര്‍.