തിരുവനന്തപുരം : മദ്യാസക്തിക്ക് അടിപ്പെട്ടവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം നൽകുമെന്ന സർക്കാർ ഉത്തരവുവന്ന ആദ്യദിനംതന്നെ വിവിധ ഏക്‌സൈസ് ഓഫീസുകളിൽ കിട്ടിയത് 30 അപേക്ഷകൾ. എന്നാൽ ഓഫീസ് നടപടിക്രമങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ കിട്ടാത്തിനാൽ എക്‌സൈസ് അന്തിമതീരുമാനം എടുത്തിട്ടില്ല. ചില ഓഫീസുകളിൽ അപേക്ഷ സ്വീകരിച്ചില്ല. എത്തിയവരെ മടക്കിയയച്ചു.
സ്വകാര്യ ഡോക്ടർമാരുടെ കുറിപ്പടികളുമായും ചിലരെത്തി. ഇവരെയും മടക്കി. പരമാവധി മൂന്നു ലിറ്റർ വിദേശ മദ്യമാണ് ലഭിക്കുക. എക്സൈസ് റേഞ്ച് ഓഫീസ് എക്സൈസ് റേഞ്ച് ഓഫീസിൽ നിന്നാണ് പാസ് നൽകുക. ഇതിനുള്ള നടപടി പുരോഗമിക്കുകയാണ്. ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചിരിക്കുന്നതിനാൽ ഇവർക്ക് മദ്യം നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തണം. ഷോപ്പ് ഇൻ-ചാർജുമാരുടെയും ജീവനക്കാരുടെയും മൊബൈൽ നമ്പറുകൾ ശേഖരിച്ച് എക്‌സൈസിന് കൈമാറി.