കർണാടക: 15 കാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. പ്രതികളിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. കഴിഞ്ഞ ഡിസംബറിൽ രണ്ട് തവണയാണ് കുട്ടി ലൈംഗീക അതിക്രമത്തിന് ഇരയായത്. പെൺകുട്ടിയെ ആൺസുഹൃത്തും സുഹൃത്തുക്കളും ചേർന്നാണ് ബലാത്സംഗം ചെയ്തത്. വീടിനോട് ചേർന്നുള്ള വിചനമായ സ്ഥലത്ത് വെച്ചാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഏഴ് പ്രതികളാണ് കേസിലുള്ളത്. പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നുകളഞ്ഞതായാണ് വിവരം.
ബലാത്സംഗത്തിന് ശേഷം പ്രതികൾ നിരവധി തവണ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ആദ്യം ഒരാൾ അവളുമായി സൗഹൃദത്തിലായെന്നും തുടർന്ന് പെൺകുട്ടിയെ സുഹൃത്തുക്കൾക്കൊപ്പം 2024 ഡിസംബറിൽ കൂട്ടബലാത്സംഗം ചെയ്തെന്നും പീഡന ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. തുടർന്ന് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.






























