കോന്നി : ഓണസദ്യയ്ക്ക് മലയാളിയുടെ ഇലയിൽ ഒഴിച്ചുകൂടാനാകാത്ത ഉപ്പേരിയും ശർക്കര വരട്ടിയും എല്ലാം ഉണ്ടാക്കുവാൻ ആവശ്യമായ ഏത്ത വാഴക്കുലക്ക് വിപണിയിൽ വില ഏറിയും കുറഞ്ഞും നിൽക്കുന്നു.എന്നാൽ തിരുവോണം അടുക്കുമ്പോൾ വാഴക്കുല വിപണി മലയാളിയുടെ കൈ പൊള്ളിക്കാനും സാധ്യത ഏറെയാണ്.ആദ്യ നാളുകളിൽ കിലോ വില നൂറുരൂപക്ക് മുകളിൽ പോയ എത്ത വാഴകുലക്ക് ഇപ്പോൾ കിലോ എഴുപത്തിയഞ്ച് രൂപയാണ് വില.നിലവിലെ വില വരും ദിവസങ്ങളിൽ വർധിക്കുമെന്നും കച്ചവടക്കാർ പറയുന്നു. രണ്ടാഴ്ചകൾക്ക് മുൻപ് നാടൻ കായക്ക് 72 രൂപയും പാണ്ടി കുലക്ക് 60 രൂപയും വയനാടൻ കുലക്ക് 52 രൂപയും വിലയുണ്ടായിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ കോവിഡും പ്രളയവും എല്ലാം വാഴക്കുല വിപണയെ സാരമായി ബാധിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഇവയെല്ലാം മാറി നിന്നതോടെ വാഴക്കുലകളുടെ കമ്പോളത്തിലേക്കുള്ള വരവ് വർധിച്ചിട്ടുണ്ട്.സ്വാശ്രയ കർഷ വിപണയിലും തിരക്ക് വർധിച്ചിട്ടുണ്ട്.ബേക്കറികളിലും മറ്റും ഉപ്പേരിയും ശർക്കര പിരട്ടിയും എല്ലാം ഉണ്ടാക്കാൻ എത്ത വാഴക്കുല വലിയ തോതിൽ വാങ്ങിക്കൊണ്ട് പോകുന്നവരും അനവധിയാണ്.വരുന്ന ഉത്രാട ദിവസങ്ങൾ വരെ എത്ത വാഴ കുലകൾക്ക് വലിയ പ്രാധാന്യം ആകും വിപണിയിൽ ലഭിക്കുക.





























