തിരുവനന്തപുരം: സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് മാറ്റിയത് എന്തിനാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വ്യക്തത വരുത്തണമെന്നും വി ശിവൻകുട്ടി പറഞ്ഞു. കണ്ണൂരിൽ നടത്താൻ തീരുമാനിച്ചത് മന്ത്രി അറിഞ്ഞിട്ടുണ്ടാവില്ലെന്നും ഉദ്യോഗസ്ഥർ ആ വിവരം അറിയിച്ചിട്ടുണ്ടാവില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് എൻ.ഐ.ടി ഗ്രൗണ്ടിലാണ് സംസ്ഥാന കായികമേള അരങ്ങേറുന്നത്. മുൻപ് കണ്ണൂരിൽ നടത്താൻ നിശ്ചയിച്ചിരുന്ന മേള പിന്നീട് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
അതേസമയം സ്‌കൂള്‍ കായികമേള കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തില്‍ കായികമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയരുന്നുണ്ട്. കണ്ണൂരിൽ കായികമേള നടത്താത്തത് സൗകര്യക്കുറവ് മൂലമാണെന്ന വിദ്യാഭ്യാസ മന്ത്രി ഒജെ ജനീഷിന്റെ വാദത്തെ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ തള്ളികളഞ്ഞിരുന്നു. കണ്ണൂരിൽ സൗകര്യ കുറവില്ലെന്നും കണ്ണൂരിനെ തീരുമാനിച്ചത് അറിഞ്ഞില്ലെന്നുമാണ് എൻ ഷംസുദീൻ വ്യക്തമാക്കിയത്.






























