തൃശൂര്‍ : സ്വതന്ത്ര്യ സമര സേനാനി പാപ്പു അന്തരിച്ചു. വീട്ടില്‍നിന്നു ദുര്‍ഗന്ധം പുറത്തേക്ക് വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മരണ വിവരം അറിഞ്ഞത്. തുടർന്ന് പരിസരവാസികൾ പോലീസിൽ അറിയിക്കുക ആയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് മൂന്നു ദിവസം മുന്‍പ് മരണം സംഭവിച്ചിരിക്കാം നിഗമനത്തിൽ എത്തിയത്. തൃശൂര്‍ കൊടകരയിലെ വീട്ടില്‍ തനിച്ചു താമസിച്ചു വരികയായിരുന്നു പാപ്പു. 1942 ഇല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് 33 ദിവസം ജയിലില്‍ കിടന്നിട്ടുണ്ട് ഇദ്ദേഹം. കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് വീട് പുതുക്കി നല്‍കിയിരുന്നെങ്കിലും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശരിയായിരുന്നില്ല. മൃതദേഹം താലൂക് ആശുപത്രിയിലേക്കു മാറ്റി.
സ്വതന്ത്ര്യ സമര സേനാനി പാപ്പു അന്തരിച്ചു
RECENT NEWS
Advertisment