Tuesday, May 14, 2024 1:18 pm

കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്നത് ചോദ്യംചെയ്തയാളെ കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയപ്രതി യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അലയമണ്‍ കരുകോണ്‍ കുട്ടിനാട് സ്വദേശി മനു (31) വിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിനാട് ബിബിന്‍ ഭവനില്‍ വിഷ്ണു (19) വിനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസംമുമ്പ് കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട് സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ആളാണ് വിഷ്ണു. പോലീസ് പിടിക്കാന്‍ കാരണം മനുവാണെന്നാരോപിച്ച്‌ കഞ്ചാവ് വലിച്ച്‌ പുക മുഖത്തേക്ക് ഊതി വിടുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. സംഭവത്തിനുശേഷം രക്ഷപെടാന്‍ ശ്രമിച്ച വിഷ്ണുവിനെ കരുകോണില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കവർച്ചക്കേസിൽ ശിക്ഷ വിധിക്കപെട്ട ശേഷം മുങ്ങിയ പ്രതി 15വർഷത്തെ ഒളിവു ജീവിതത്തിനൊടുവിൽ പോലീസ് പിടിയില്‍

0
ചെങ്ങന്നൂർ : കവർച്ചക്കേസിൽ ശിക്ഷ വിധിക്കപ്പെട്ട ശേഷം മുങ്ങിയ പ്രതി 15വർഷത്തെ...

കിഫ്ബി പൂട്ടാൻ സാധ്യത ; വെളിപ്പെടുത്തലുമായി ഭരണപരിഷ്‌കാര വകുപ്പ്

0
തിരുവനന്തപുരം: കിഫ്ബി പൂട്ടുമെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട്. ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് കിഫ്ബി...

ദുബായിലെ ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യാൻ സ്മാർട്ട് ഉപകരണം പുറത്തിറക്കി

0
ദുബായ്: ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യാൻ സ്മാർട്ട് ഉപകരണം പുറത്തിറക്കി ദുബായ്...

ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ചെന്ന പരാതി ഒത്തുതീർപ്പായി

0
കൊല്ലം : ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ചെന്ന പരാതി ഒത്തുതീർപ്പായി....