ഇസ്‌ലാമാബാദ് : ഭീകരാക്രമണങ്ങളിൽ മുങ്ങി പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പ്. വ്യത്യസ്ത ആക്രമണങ്ങളിൽ ഒമ്പതുപേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. രാവിലെ എട്ടിനുതുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് അഞ്ചുവരെ നീണ്ടു. പിന്നാലെ വോട്ടെണ്ണലും തുടങ്ങി. സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യമെങ്ങും താത്‌കാലികമായി മൊബൈൽഫോൺ സേവനങ്ങൾ മരവിപ്പിച്ചു.
ചിലയിടങ്ങളിൽ അതിർത്തികൾ അടച്ചും യാത്ര നിരോധിച്ചും സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ നീക്കം സംഘർഷങ്ങൾക്ക് വഴിവെച്ചു. മൊബൈൽസേവനം മരവിപ്പിച്ചതിനെ പ്രതിപക്ഷപാർട്ടികൾ രൂക്ഷമായി വിമർശിച്ചു. വൈഫൈ സൗകര്യമുള്ളവർ പാസ്‌വേഡ് ഒഴിവാക്കി എല്ലാവർക്കും ഇന്റർനെറ്റ് കണക്‌ഷൻ നൽകണമെന്ന് ഇമ്രാൻഖാൻ നയിക്കുന്ന പി.ടി.ഐ. (പാകിസ്താൻ തെഹ്‌രികെ ഇൻസാഫ്) പാർട്ടി നവമാധ്യമങ്ങളിലൂടെ ആഹ്വാനംചെയ്തു.





























