ചങ്ങനാശേരി : കറുകച്ചാലിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന ശേഷം കാല് അറുത്തുമാറ്റി പൊതു സ്ഥലത്ത് വെച്ചു. കറുകച്ചാലിന് സമീപം കങ്ങഴ മുണ്ടത്താനത്താണ് സംഭവം. മുണ്ടത്താനം ചെളിക്കുഴി വാണിയപ്പുരയ്ക്കൽ തമ്പാന്റെ മകൻ മനേഷ് തമ്പാൻ (32) ആണ് കൊല്ലപ്പെട്ടത്.
ഒരു കിലോമീറ്റർ മാറി ഇടയപ്പാറ കവലയിൽ നിന്ന് വെട്ടിയിട്ട് നിലയിൽ ഇയാളുടെ കാൽപാദം കണ്ടെത്തി. ഇതിന് കുറച്ച് മാറി റബര്‍ തോട്ടത്തില്‍ നിന്ന് യുവാവിന്റെ മൃതദേഹവും കണ്ടെടുത്തു. പ്രതികൾ മണിമല പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കടയനിക്കാട് സ്വദേശി ജയേഷ്, കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവരാണ് കീഴടങ്ങിയത്. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.