കൊച്ചി : റോഡും നടപ്പാതയും പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ഇടമല്ലെന്നും പ്രതിഷേധ പരിപാടികളും സമ്മേളനങ്ങളും നടത്തേണ്ടത് മനുഷ്യരുടെ വഴിയടച്ചല്ലെന്നും ഹൈകോടതി. നടപ്പാതകൾ പ്രതിഷേധ വേദികളാകുമ്പോൾ ബുദ്ധിമുട്ടിലാകുന്നത് കാൽനടക്കാരാണ്. കാഴ്ചശക്തിയില്ലാത്തവരടക്കം നടപ്പാതകൾ ഉപയോഗിക്കുന്നുണ്ടെന്നത് ഓർക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ഗതാഗതതടസ്സമുണ്ടാക്കി പാർട്ടി സമ്മേളനങ്ങളും പരിപാടികളും നടത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പിയടക്കം രാഷ്ട്രീയക്കാരും പോലീസ് ഉദ്യോഗസ്ഥരും നേരിട്ട് ഹാജരായപ്പോഴാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. വഞ്ചിയൂരിൽ റോഡ് തടസ്സപ്പെടുത്തി നടന്ന സി.പി.എം പാളയം ഏരിയ സമ്മേളനം, ജോയന്റ് കൗൺസിൽ സെക്രട്ടേറിയറ്റ് ധർണ, ബാലരാമപുരം ജ്വാല വനിത ജങ്ഷൻ പരിപാടി, കോൺഗ്രസിന്റെ കൊച്ചി കോർപറേഷൻ ധർണ എന്നിവയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായാണ് നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും കോടതിയിൽ ഹാജരായത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1