കള്ളുകച്ചവടത്തില്‍ നിന്നും ലോട്ടറി വിറ്റും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി എനിക്ക് വിദ്യാഭ്യാസത്തെക്കുറിച്ച്‌ ക്ലാസ് എടുക്കേണ്ട : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തന്നെ അധിക്ഷേപച്ചവരെ അതേ രീതിയില്‍ തിരിച്ചടിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് അദ്ദേഹം വീണ്ടും രംഗത്തെത്തിയത്. കള്ളുകച്ചവടത്തില്‍ നിന്നും ലോട്ടറി വിറ്റും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി എനിക്ക് വിദ്യാഭ്യാസത്തെക്കുറിച്ച്‌ ക്ലാസ് എടുക്കണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു.

കേരളത്തില്‍ കള്ളുവിറ്റും ലോട്ടറി വിറ്റും വരുമാനം കണ്ടെത്തുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ കേരളത്തിലേതിനെക്കാള്‍ താഴ്ന്ന നിലവാരത്തിലുള്ളതാണെന്നും അതിനാല്‍ അവിടെ നിന്നും എത്തിയ ഗവര്‍ണര്‍ ഇവിടുത്തെ സര്‍വകലാശാലകളുടെ കാര്യത്തില്‍ അഭിപ്രായം പറയേണ്ടെന്നുമുള്ള ധനകാര്യ മന്ത്രിയുടെ നിലപാട് മോശമാണ്. താന്‍ ഇത് മുഖവിലക്കെടുക്കുന്നില്ല. എന്നാല്‍ ഇതേ അഭിപ്രായം സുപ്രിംകോടതിയിലെ ന്യായാധിപന്മാരെ നോക്കി പറയരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മുതിര്‍ന്ന അഭിഭാഷകന്‍ വി.കെ. ബീരാന്‍ രചിച്ച ‘സി.എച്ച്‌ മുഹമ്മദ് കോയ അറിയാ കഥകള്‍’ എന്ന പുസ്തകം എറണാകുളത്ത് പ്രകാശനം ചെയ്യുന്നതിനിടെയായിരുന്നു ഗവര്‍ണര്‍ തുറന്നടിച്ചത്. മദ്യവും ലോട്ടറിയുമാണ് വികസനമെന്ന് കരുതുകയാണ് ഇവിടുത്തെ സര്‍ക്കാര്‍. സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനം ഗവര്‍ണറുടെ അധികാരമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതില്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഉത്തരവിന്‍റെ പകര്‍പ്പ് മുന്നില്‍ വെച്ചുകൊണ്ട് അദ്ദേഹം വായിക്കുകയും ചെയ്തു. വി.സി നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്നും ആര്‍ക്കാണ് അര്‍ഹതയില്ലാത്തതെന്നും സുപ്രിം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. സര്‍വകലാശാല നിയമനത്തില്‍ ചാന്‍സലര്‍ക്കും വിസിക്കുമാണ് അധികാരം. സര്‍ക്കാര്‍ പരിധി മറികടക്കരുത് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തന്‍റെ നടപടികളെ തിരുത്തുമെന്നാണ് നിയമമന്ത്രി പറയുന്നത്. ഗവര്‍ണറെ തിരുത്താന്‍ ഒരു നിയമമന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. നിങ്ങള്‍ എന്‍റെ കാര്യം നോക്കേണ്ട നിങ്ങളുടെ കാര്യം നോക്കാനാണ് ഞാന്‍ ഇവിടെ വന്നതെന്നും പറഞ്ഞു മന്ത്രി പി. രാജീവിനെതിരെയും അദ്ദേഹം രംഗത്തെത്തി.

ഭരണഘടനാ പ്രശ്നങ്ങളില്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ അധികാരമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ എന്നത് ഒരു ഭരണഘടന പദവിയാണ്. രാഷ്ട്രപതിയും ഗവര്‍ണറും ഇന്ത്യന്‍ ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. ഇതിനെതിരെയുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ നടപടി നേരിടേണ്ടിവരുന്നതാണ്. തന്‍റെ പ്രവര്‍ത്തനങ്ങളെ തടയാനും തിരുത്താനും അധികാരമുള്ളത് കോടതിക്കാണ്.

കേരളത്തിലെ മന്ത്രിമാര്‍ 25 ഓളം പേഴ്സണല്‍ സ്റ്റാഫുകളെ നിയമിക്കുകയാണ്. രണ്ട് വര്‍ഷം സേവനം ചെയ്തുകഴിഞ്ഞാല്‍ ഇവര്‍ക്ക് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ അനുവദിക്കുകയാണ് സര്‍ക്കാര്‍. പാര്‍ട്ടി പ്രവര്‍ത്തകരെ സര്‍ക്കാര്‍ ശമ്പളം നല്‍കി മന്ത്രിമാര്‍ നിയോഗിക്കുന്നതാണ് ഇവിടെ കാണുന്നത്. ജനങ്ങളുടെ പണമാണ് ഇത്തരത്തില്‍ ധൂര്‍ത്തടിക്കുന്നത്. കമ്യൂണിസ്റ്റ് ഭരണഘടനയാണ് വലുതെന്ന് കരുതുന്ന ഒരു മന്ത്രി, പാക്കിസ്ഥാന്‍റെ ഭാഷയില്‍ സംസാരിക്കുന്ന മറ്റൊരാള്‍ ഇതൊക്കെയാണ് സര്‍ക്കാരില്‍ കാണുന്നത്. നേതൃത്വം ഇതിനെതിരെ അദ്ദേഹത്തോട് ഒരക്ഷരം പോലും പറയുന്നുമില്ല.

ലഹരിയുടെ ഉപയോഗത്തില്‍ കേരളം പഞ്ചാബിനെ മറികടക്കുന്ന സ്ഥിതിയാണെന്ന കാര്യം മറക്കരുത്. നൂറ് ശതമാനം സാക്ഷരതയുള്ള കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തിന് പുറത്തേയ്ക്ക് പോവുന്നു. കേരളം ലഹരിവില്‍പനയുടെ കേന്ദ്രമായി മാറുന്നു. കേരളത്തില്‍ നിക്ഷേപം നടത്താന്‍ പോലും ആര്‍ക്കും താത്പര്യമില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഫ്തിയിൽ വന്ന പോലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം ; 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്...

0
കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...