കാലിനിയന്ത്രണ നിയമം പിന്‍വലിച്ച് ഗുജറാത്ത് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് :  ഗുജറാത്തിൽ ഇതുവരെ തെരുവുകാലികളുടെ കുത്തേറ്റുമരിച്ചത് 29 പേർ. പക്ഷേ  ഗുജറാത്ത് സർക്കാർ കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ പാസാക്കിയ കാലിനിയന്ത്രണ നിയമം ബുധനാഴ്ച പിൻവലിച്ചു. പശുപാലക സമുദായങ്ങളുടെ കടുത്ത എതിർപ്പിനെത്തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. അയ്യായിരത്തോളം പേരെ ഈ വർഷം ഇതുവരെ അലഞ്ഞുതിരിയുന്ന പശുക്കൾ കുത്തിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്.

പശുക്കളെയും കാളകളെയും കൊല്ലുന്നത് സംസ്ഥാനത്ത് ജീവപര്യന്തം തടവു കിട്ടാവുന്ന കുറ്റമാണ്. പട്ടണങ്ങളിൽ കാലികൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നതും അവയെ അഴിച്ചുവിട്ടാൽ ഉടമകൾക്ക് ശിക്ഷ ഉറപ്പാക്കുന്നതുമായിരുന്നു നിയമം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പശുപാലക സമുദായങ്ങളുടെ എതിർപ്പ് കാരണം സഭയുടെ അവസാന സമ്മേളനത്തിൽ നിയമം റദ്ദാക്കുകയായിരുന്നു. ആറുമാസം മുമ്പ് പാസാക്കിയ നിയമം ഗവർണർ ഒപ്പിടാതെ കഴിഞ്ഞദിവസം മടക്കിയിരുന്നു. പുലരുവോളം ചർച്ച ചെയ്തും പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നും കൊണ്ടുവന്ന നിയമമാണ്  റദ്ദാക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...

വ്യാജ മോർഫ് ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി അന്ന രാജൻ

0
കൊച്ചി : മലയാള സിനിമയിലെ പ്രിയതാരം അന്ന രാജന് നേരെ...