പെരുമ്പെട്ടി: അർഹരായ കർഷകർക്കു പട്ടയം അനുവദിക്കണമെന്നും പൊന്തൻപുഴ- വലിയകാവ് വനത്തിന്റെ സുരക്ഷയും ഉയർത്തിക്കൊണ്ട് 2018 ൽ ആരംഭിച്ച പൊന്തൻപുഴ സമരം 900 ദിനങ്ങൾ പിന്നിടുന്നു.
2018 ജനുവരിയിൽ പൊന്തൻപുഴ വനത്തിന്റെ ഉടമസ്ഥത സ്വകാര്യ വ്യക്തികൾക്ക് നൽകിക്കൊണ്ടുണ്ടായ ഹൈക്കോടതി വിധിയെ തുടർന്നാണ് പൊന്തൻപുഴ സമരം ആരംഭിക്കുന്നതിനുള്ള സാഹചര്യം രൂപപ്പെടുന്നത്.
കർഷകരുടെ ഭൂമി കേസിന്റെ പരിധിയിൽ വരുമെന്നായിരുന്നു വനം റവന്യൂ വകുപ്പുകളുടെ അന്നത്തെ വാദം. എന്നാൽ സമരസമിതിയുടെ ആവശ്യപ്രകാരം നടന്ന സർവേയിലൂടെ കർഷകരുടെ ഭൂമി വനപരിധിക്കുപുറത്താണെന്നു തെളിഞ്ഞു. റവന്യൂ വകുപ്പ് പട്ടയ നടപടികൾ പൂർത്തിയാക്കി. എന്നാൽ വനം വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. തടസം നീക്കി പട്ടയം ഉടൻ അനുവദിക്കണമെന്നും ആവശ്യങ്ങൾ നേടും വരെ സമരം തുടരുമെന്നും സമരക്കാർ വ്യക്തമാക്കുന്നു.
പൊന്തൻപുഴ സമരം 900 ദിവസങ്ങൾ പിന്നിടുന്നു ; ആവശ്യം നേടുന്നത് വരെ സമരം തുടരും – സമരസമിതി
RECENT NEWS
Advertisment