തിരുവനന്തപുരം : ആരോഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള ബജറ്റാണ് ഇതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ആരോഗ്യ മേഖലയ്ക്കായി സുപ്രധാന പ്രഖ്യാപനങ്ങളാണ് യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതും. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ് നിർമിക്കുമെന്നും ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യമേഖലയുടെ വികസനത്തിനായി 2074 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസനത്തിനായി 100 കോടി വകയിരുത്തുമെന്നും ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് കൊണ്ടുവരുമെന്നുമായിരുന്നു സുപ്രധാന പ്രഖ്യാപനങ്ങൾ. തിരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണ പദവി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പകർച്ചവ്യാധി പ്രതിരോധ പ്രവർത്തകനാണ് കൂടുതൽ ശക്തമാക്കുമെന്നും. 40 വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിൽ ഒരിക്കൽ ആരോഗ്യ പരിശോധന ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാൻസർ പ്രതിരോധ പദ്ധതി ആരംഭിക്കും ഉയർന്ന ചികിത്സാ ചെലവ് കുറക്കാൻ നടപടിയുണ്ടാകുമെന്നും ബജറ്റിൽ വ്യക്തമാക്കി. കാരുണ്യ സുരക്ഷ പദ്ധതിയിലെ കുടിശ്ശിക ഘട്ടം ഘട്ടമായി തീർക്കുമെന്നും. കോസ്റ്റൽ കെയർ യൂണിറ്റുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎംഎസ്സിഎല്ലിൻ്റെ മരുന്ന് സംഭരണ രീതി പരിഷ്ക്കരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.





























