ഈ പ്രശ്നം തീർക്കാൻ മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി ; പ്രതീക്ഷ പങ്കുവെച്ച് ഹസ്സൻ മിർസ

For full experience, Download our mobile application:
Get it on Google Play

ദുബായ്: ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ തങ്ങളുടെ രാജ്യം പക്ഷം പിടിക്കാനില്ലെന്നും തങ്ങളുടെ മണ്ണ് ആർക്കും യുദ്ധഭൂമിയാക്കാൻ വിട്ടുകൊടുക്കില്ലെന്നും ഇന്ത്യയിലെ ആദ്യ യുഎഇ അംബാസഡർ ഹുസൈൻ ഹസ്സൻ മിർസ. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും യുഎഇ ഈ യുദ്ധത്തിൽ ഉൾപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ഇറാനുമായുള്ള അയൽപക്ക ബന്ധവും അബ്രഹാം ഉടമ്പടി പ്രകാരം ഇസ്രായേലുമായുള്ള പങ്കാളിത്തവും യുഎഇയെ ഒരു സവിശേഷ സ്ഥാനത്ത് എത്തിക്കുന്നുണ്ടെന്നും ഇരുപക്ഷവുമായി ചർച്ച നടത്താൻ തങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രതിസന്ധി അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന വലിയ ആത്മവിശ്വാസമാണ് അംബാസഡർ പങ്കുവെച്ചത്. ഗൾഫ് നേതാക്കൾക്കിടയിലും അവിടുത്തെ ബിസിനസ് സമൂഹത്തിനിടയിലും മോദിക്ക് വലിയ സ്വാധീനമുണ്ട്. പ്രധാനമന്ത്രി മോദി ഇറാൻ, ഇസ്രായേൽ നേതാക്കളെ നേരിട്ട് വിളിച്ച് സംസാരിച്ചാൽ ഈ യുദ്ധം ഉടനടി അവസാനിപ്പിക്കാൻ കഴിയുമെന്ന് മിർസ പ്രത്യാശ പ്രകടിപ്പിച്ചു. ‘ഞങ്ങളുടെ മണ്ണിലാണ് അവർ പരസ്പരം പോരടിക്കുന്നത്, ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല’ എന്ന ശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റെക്കോർഡിട്ട് പഴനിയിലെ വരുമാനം : നൂറു കോടി രൂപ കടന്നു ; പഞ്ചാമൃത വിൽപന...

0
പൊള്ളാച്ചി : തമിഴ്നാട്ടിലെ പ്രമുഖ തീർഥാടന കേന്ദ്രമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ...

തേഞ്ഞ ടയറുമായി അപകടകരമായ സർവീസ് : കെഎസ്ആർടിസി ഉൾപ്പെടെ 8 ബസുകൾക്ക് എതിരെ നടപടി

0
ഇരിട്ടി : തേഞ്ഞുതീർന്ന ടയറുകളുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഉൾപ്പെടെ...

കള്ളാടി ദുരന്തം : ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു ; കാണാതായ 4...

0
മേപ്പാടി : വയനാട് കള്ളാടി തുരങ്കപ്പാതയ്ക്കു സമീപത്തുണ്ടായ മണ്ണിടിച്ചിൽ കാണാതായ ഒരാളുടെ...

യൂണിറ്റിന് 2.93 രൂപ, 25 വർഷത്തേക്ക് വൈദ്യുതി : അനുമതി തേടി കെഎസ്ഇബി

0
തിരുവനന്തപുരം : സോളർ എനർജി കോർപറേഷനിൽ (സെകി)നിന്ന് 25 വർഷത്തേക്കു കുറഞ്ഞ...