കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ക്വാറന്‍റൈനില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോക്ക്ഡൗണിനിടെ സ്വദേശമായ തമിഴ്‌നാട്ടിലേക്ക് പോയി തിരികെയെത്തിയ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാര്‍ ക്വാറന്‍റൈനില്‍. ചെന്നൈയില്‍ നിന്നും മടങ്ങിയെത്തിയ ചീഫ് ജസ്റ്റിസിനോട് 14 ദിവസം ക്വാറന്‍റൈനില്‍ പോകാന്‍ എറണാകുളത്തെ ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് പിന്നാലെ ചെന്നൈയിലേക്ക് പോയ ജസ്റ്റിസ് മണികുമാര്‍ കഴിഞ്ഞ ദിവസമാണ് തിരികെ കൊച്ചിയിലെത്തിയത്. ഇരു സംസ്ഥാനങ്ങളുടെയും പ്രത്യേക അനുമതിയോടെയായിരുന്നു മടങ്ങിവരവ്. വാളയാറില്‍ വെച്ച്‌ ആരോഗ്യവകുപ്പ് അധികൃതര്‍ ചീഫ് ജസ്റ്റിസിനെയും സ്റ്റാഫിനെയും പരിശോധിച്ച ശേഷമാണ് അതിര്‍ത്തി കടക്കാന്‍ അനുവദിച്ചത്.

ചെന്നൈയില്‍ നിന്നെത്തിയ ജസ്റ്റിസ് മണികുമാര്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നാണ് ഹൈക്കോടതി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ചീഫ് ജസ്റ്റിസിന് ഒപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന പേഴ്‌സണല്‍ അസിസ്റ്റന്റ്, ഗണ്‍മാന്‍, ഡ്രൈവര്‍ എന്നിവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആഴ്ച ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി വിരമിക്കുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിരമിക്കല്‍ ചടങ്ങ് ഓണ്‍ലൈനിലൂടെയാക്കാനാണ് കോടതി അധികൃതര്‍ ആലോചിക്കുന്നത്.

The post കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ക്വാറന്‍റൈനില്‍ appeared first on Pathanamthitta Media.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളിയില്‍ ഫയര്‍ ഫോഴ്സ് യൂണിറ്റ് ഉടന്‍ യാഥാര്‍ധ്യമാകും ; അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളിയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യങ്ങളില്‍ ഒന്നായ മല്ലപ്പള്ളി...

ഹരിപ്പാട്ട് പത്താം ക്ലാസുകാരിയെ ബന്ധുക്കള്‍ പീഡനത്തിന് ഇരയാക്കി ; രണ്ടുപേര്‍ അറസ്റ്റില്‍ ; രണ്ടുപേര്‍...

0
ആലപ്പുഴ : ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി. മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ...

ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ്...

0
പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...