വടകര : ദേശീയപാത വികസനത്തിെന്റ ഭാഗമായി ജില്ലയില്‍ വീടും, കച്ചവടസ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും നല്കി മാത്രമെ കുടിയൊഴിപ്പിക്കാന്‍ പാടുള്ളൂവെന്ന് ഹൈകോടതി വിധിച്ചു. ദേശീയപാത കര്‍മസമിതിയുടെ നേതൃത്വത്തില്‍ കുടിയൊഴിക്കപ്പെടുന്നവര്‍ നല്കിയ റിട്ട് ഹരജിയിലാണ് വിധി. ജില്ലയില്‍ മാത്രം നഷ്ടപരിഹാരം നല്‍കിയില്ലെന്ന പരാതിയെത്തുടര്‍ന്ന് നല്കിയ ഹരജിയിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിധി പറഞ്ഞത്.
അഴിയൂര്‍ വെങ്ങളം ദേശീയ പാത ആറു വരിയാക്കുന്നതിെന്റ ഭാഗമായി 1200 ലധികം വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളുമാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്. വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് നടപ്പാക്കാതെയാണ് ഒഴിപ്പിക്കപ്പെടുന്നത്. നഷ്ടപരിഹാരം തിട്ടപ്പെടുത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്വകാര്യ കണ്‍സള്‍ട്ടന്‍സിയുടെ അളവുകളില്‍ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയുള്ള പരാതികള്‍ക്ക് പരിഹാരം ഉണ്ടായിട്ടില്ല. വ്യാപാരികള്‍ക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപയും തൊഴിലാളികള്‍ക്ക് 6000 രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിനായി 75 കോടി അനുവദിക്കണമെന്ന ആവശ്യത്തിന് എന്‍.എച്ച്.എ.ഐ മറുപടി നല്‍കിയിട്ടില്ല. ദേശീയപാതയുടെ ഘടന സംബന്ധിച്ചും വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. ദേശീയപാത 45 മീറ്ററിലാണ് വികസിപ്പിക്കുന്നത് ഇരു ഭാഗങ്ങളിലും കെട്ടിട നിര്‍മാണത്തിന് മാനദണ്ഡങ്ങള്‍ ഉണ്ട്. ഇതു പ്രകാരം 60 മീറ്ററില്‍ ദേശീയപാത വികസനം എത്തുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നഷ്ടപരിഹാരം ലഭിക്കാതെ ഒഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. വ്യാപാരികള്‍ക്കുമേല്‍ അധികൃതരുടെ സമ്മര്‍ദവും മുറുകിയിരിക്കുകയാണ്.
ഫോണിലൂടെയും മറ്റും ഒഴിയാന്‍ നിര്‍ദേശം നല്‍കുന്നുണ്ട്. ഇതിനിടെയാണ് വ്യാപാരികള്‍ ഹൈകോടതിയെ സമീപിച്ചത്. നീതിനിഷേധത്തിനും, നിയലംഘനത്തിനുമെതിരെ ജനങ്ങള്‍ക്ക് വേണ്ടി ഏതറ്റംവരെ പോകുമെന്ന് ദേശീയപാത കര്‍മസമിതി ജില്ലകമ്മിറ്റി ഭാരവാഹികളായ എ.ടി മഹേഷ്, പ്രദീപ് ചോമ്പാല എന്നിവര്‍ പറഞ്ഞു. ദേശീയപാത അതോറിറ്റിയും ജില്ലഭരണകൂടവും നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പാത വികസനം യാഥാര്‍ഥ്യമാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.