കിടപ്പുരോഗിയായ ഭർത്താവിന്റെ മുന്നിൽ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം സ്വർണം കവർന്നു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരുവിലെ പീറ്റ് ബീഡിയിൽ സ്ത്രീയെ കഴുത്തറുത്ത് കൊന്ന ശേഷം സ്വർണം കവർന്നു. കിടപ്പുരോഗിയായ ഭർത്താവിന്റെ മുന്നിൽ വെച്ചാണ് ഞെട്ടിക്കുന്ന കൊലപാതകം. 60 വയസുകാരിയായ ശോഭയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് രംഗനാഥ് മസ്തിഷ്കാഘാതത്തെ തുടർന്ന് 12 വർഷമായി കിടപ്പിലാണ്. പ്രതി പൊലീസ് പിടിയിലായി. പ്രദേശത്ത് മൊത്തവ്യാപാര കട നടത്തുന്ന ശിവകുമാറാണ് കൃത്യം നടത്തിയത്. രംഗനാഥിൻ്റെ ചികിത്സയ്ക്കായി ഫിസിയോതെറാപ്പിസ്റ്റ് വീട്ടിലെത്തിയപ്പോളാണ് ഭർത്താവിന്റെ അരികിൽ സ്ത്രീ മരിച്ചുകിടക്കുന്നത് കണ്ടത്. ശിവകുമാറിന് നേരിട്ട സാമ്പത്തിക നഷ്ടമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

പണത്തിനായി ശിവകുമാർ വീട്ടിൽ കയറിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സ്ത്രീയുടെ കഴുത്ത് അറുത്ത ശേഷം ധരിച്ചിരുന്ന സ്വർണമാല, വളകൾ, മറ്റ് സ്വർണാഭരണങ്ങൾ എന്നിവ തട്ടിയെടുക്കുകയായിരുന്നു. ഏകദേശം 450 ഗ്രാം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പോലീസ് കണക്കാക്കുന്നു. സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ സ്കൂട്ടിയുടെ നമ്പർ പ്ലേറ്റ് വഴി പോലീസ് ശിവകുമാറിന്റെ വാഹനം കണ്ടെത്തുകയായിരുന്നു. ഇയാൾ ഉപയോ​ഗിച്ച സ്കൂട്ടർ, കൊലപാതകത്തിന് ഉപയോഗിച്ച കത്തി, മൊബൈൽ ഫോൺ എന്നിവ പോലീസ് പിടിച്ചെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോറിയുടെ ഹോൺ ശബ്ദം കേട്ടതോടെ ബൈക്കിന്‍റെ നിയന്ത്രണം വിട്ടു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞു തീരുന്ന ജീവനുകൾക്ക് അറുതിയില്ല. പത്തനാപുരം...

വൃത്തിഹീന സാഹചര്യം ഒഴിവാക്കാൻ തട്ടുകടകൾക്ക് ഏകീകൃത മാതൃക ; കടകൾക്ക് പ്രത്യേക മേഖല നിശ്ചയിക്കാൻ...

0
തിരുവനന്തപുരം : വഴിയോരത്തെ തട്ടുകടകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്...

തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി...

0
തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന...

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...