തിരുവനന്തപുരം : സംസ്ഥാനത്തെ ആശുപത്രികളെ രോഗി സൗഹൃദമാക്കി മാറ്റുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ ഉത്തരവിട്ട് ആരോഗ്യ വകുപ്പ്. സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പോരായ്മകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് അനവധി പരാതികൾ ഉയർന്ന ഘട്ടത്തിലാണ് ആരോഗ്യവകുപ്പിന്റെ നടപടി. പെരുമാറ്റ രീതി, രോഗീ പരിചരണം, കമ്മ്യൂണിക്കേഷൻ സ്കിൽ,സേവന ധാർമികത തുടങ്ങി വിവിധ കാര്യങ്ങളിൽ ജീവനക്കാർക്ക് പരിശീലനം നൽകും.
മെഡിക്കൽ ഓഫീസർമാർ ഒഴികെയുള്ള മറ്റെല്ലാ വിഭാഗം ആശുപത്രി ജീവനക്കാർ നിർബന്ധമായും പരിശീലനം നേടണം രണ്ട് മാസത്തിനകം പരിശീലനം പൂർത്തിയാക്കണമെന്നാണ് നിർദേശം. മെഡിക്കൽ ഓഫീസർമാർ ഒഴികെ മെഡിക്കൽ കോളേജ് മുതൽ താലൂക്ക് വരെയുള്ള എല്ലാ ആശുപത്രി ജീവനക്കാർക്കും പരിശീലനം നൽകും. ആശുപത്രികളിലെ സുരക്ഷ ജീവനക്കാർക്കും നിർബന്ധിത പരിശീലനം നൽകും.






























