അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പഠനം നടന്നത് 2013-ൽ തന്നെയെന്ന് മന്ത്രി. ഡോക്ടേഴ്സ് നടത്തിയ പഠന റിപ്പോർട്ട് അന്നത്തെ സർക്കാരിനെ അറിയിച്ചിരുന്നു. പക്ഷേ യാതൊരു നടപടിയും ഉണ്ടായില്ല. പഠനം തുടരാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. പിന്നീട് മറ്റൊരു ജേർണലിൽ ആ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 2018ലെ സർക്കാരുമായി റിപ്പോർട്ടിന് യാതൊരു ബന്ധവുമില്ലെന്നും വീണാ ജോർജ് പറഞ്ഞു. 2013ൽ സർക്കാരിനെ നേരിട്ട അറിയിച്ചതിൽ നടപടി എടുത്തില്ല എന്നത് പ്രശ്നമല്ലേ എന്ന് ആരോഗ്യമന്ത്രി ചോദിച്ചു.

‌‌2018ലെ സർക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത റിപ്പോർട്ടാണിത്. കഴിഞ്ഞ സർക്കാർ നടപടിയെടുത്തില്ല എന്നതാണ് പ്രശ്നം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടപടികൾ വേണമെന്ന് അധികാരികളെ അറിയിച്ചിരുന്നു. സത്യം ഇതാണെങ്കിലും മാധ്യമങ്ങളുടെ കൺക്ലൂഷൻ അതല്ലെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. 2013ൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പഠനം നടത്തിയെങ്കിലും റിപ്പോർട്ട് 2018 ലാണ് പ്രസിദ്ധീകരിച്ചത്. അതായത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത്. ഇത് മറച്ചുവെച്ച് മന്ത്രി തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്തതെന്ന് സമൂഹമാധ്യമത്തിൽ വിമർശനം ഉയർന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...