കണ്ണൂർ: കണ്ണൂരില്‍ രാത്രിയില്‍ മലയോര മേഖലയിലേക്ക് അവശ്യസര്‍വീസുകള്‍ക്ക് മാത്രം അനുമതി. ഏഴാം തീയതിവരെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം. വിനോദസഞ്ചാരത്തിനും നിയന്ത്രണം. കോഴിക്കോട്ടും ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കലക്ടറുടെ ഉത്തരവ്. വയനാട്ടില്‍ മലയോരമേഖലകളിലേക്ക് രാത്രിയാത്ര ഒഴിവാക്കാന്‍ നിര്‍ദേശം. സംസ്ഥാനമാകെ കനത്ത മഴയും വ്യാപക നാശനഷ്ടവും. പാലക്കാട് വടക്കഞ്ചേരിയില്‍ പാടത്ത് ജോലിക്കിടെ തെങ്ങുവീണ് വീട്ടമ്മ മരിച്ചു.
വിവിധ ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി നിരവധി വാഹനങ്ങള്‍ തകര്‍ന്നു. ആലപ്പുഴയില്‍ മാത്രം 42 വീടുകള്‍ തകര്‍ന്നു. അടുത്തമണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഉടമകള്‍തന്നെ മുറിക്കണമെന്ന് റവന്യുമന്ത്രി കെ.രാജന്‍. കലക്ടറുടെ ഉത്തരവിന് കാത്തുനില്‍ക്കേണ്ടതില്ലെന്ന് അദ്ദേഹം മഴക്കെടുതി അവലോകന യോഗത്തിന് ശേഷം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























