കേന്ദ്രമന്ത്രിയുടെ അനധികൃത നിർമാണം പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : കേന്ദ്രമന്ത്രി നാരായൺ റാണെയുടെ മുംബൈയിലെ അനധികൃത നിർമാണം പൊളിച്ചുനീക്കണമെന്ന് ബോംബെ ​ഹൈക്കോടതിയുടെ ഉത്തരവ്. ജുഹു ഏരിയയിലെ ബം​ഗ്ലാവിന്‍റെ  ഭാ​ഗങ്ങൾ പൊളിച്ചുനീക്കാനാണ് കോടതി ഉത്തരവ്. നിർമാണം ഫ്ലോർ സ്പേസ് ഇൻഡക്സും (എഫ്.സി.ഐ) തീരദേശ നിയന്ത്രണ മേഖലാ നിയമങ്ങളും (സി.ആർ.ഇസഡ്) ലംഘിച്ചാണെന്ന് കോടതി നിരീക്ഷിച്ചു. അനുവദിച്ചതിലും കൂടുതൽ നിലകൾ ബം​ഗ്ലാവിന് ഉള്ളതായി കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ അനധികൃത നിർമാണം പൊളിച്ചുനീക്കിയതിനുന്‍ ശേഷം ഉടന്‍ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. 10 ലക്ഷം രൂപ പിഴയാണ് റാണെയ്ക്ക്‌ കോടതി വിധിച്ചത്.

തുക രണ്ടാഴ്ച്ചയ്ക്കകം മഹാരാഷ്ട്ര സ്റ്റേറ്റ് ലീ​ഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു. അനധികൃത നിർമാണത്തിന് നിയമസാധുത തേടി റാണെ കുടുംബം നൽകിയ ഹര്‍ജി പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. തങ്ങളുടെ രണ്ടാമത്തെ അപേക്ഷയിൽ തീരുമാനമെടുക്കാൻ ബി.എം.സിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് റാണെയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള കൽക്ക റിയൽ എസ്റ്റേറ്റ്സ് എന്ന കമ്പനി സമർപ്പിച്ച ഹര്‍ജിയും കോടതി തള്ളി. സുപ്രിംകോടതിയെ സമീപിക്കാൻ ആറാഴ്ചത്തേക്ക് സമയം തരണമെന്നും അതുവരെ ഉത്തരവ് നടപ്പാക്കരുതെന്നും റാണെയുടെ അഭിഭാഷകൻ ശാർദുൽ സിങ് ആവശ്യപ്പെട്ടെങ്കിലും കോടതി  തള്ളുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...