എറണാകുളം : ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി. വേനലവധിക്കു ശേഷം പരിഗണിക്കും ജാമ്യാപേക്ഷ പരിഗണിക്കും. ഇടക്കാല ഉത്തരവൊന്നും ഇല്ലാതെയാണ് ഹർജി മാറ്റിയത്. മെയ് 16 നാണ് കോടതിയുടെ വേനലവധി അവസാനിക്കുന്നത്. നടിയുമായുള്ള വാട്സപ്പ് ചാറ്റും ചിത്രങ്ങളും കൈമാറാൻ തയാറെന്ന് ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുണ്ട്.
സിനിമയിൽ അവസരം തേടിയാണ് നടി താനുമായി അടുത്തത്. പുതിയ ചിത്രത്തിൽ അവസരം ഇല്ലാതായപ്പോൾ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ഹർജിയിൽ പറയുന്നു. പൊലീസ് മാധ്യമങ്ങളുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് വിജയ് ബാബു ആരോപിച്ചു. കേസില്‍ താനാണ് ഇരയെന്നാണ് വിജയ് ബാബുവിന്റെ വാദം. പരാതി കെട്ടിച്ചമച്ചതാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.