കൊച്ചി : കേരളത്തിൽ യുഡിഎഫ് ഉയാഡിപ്പ് ഡെമോക്രാറ്റിക് മുന്നണിയായി മാറിയെന്ന് സിപിഎം നേതാവ് എം. സ്വരാജ്. വയനാട് ദുരന്തത്തിൽ പേരിൽ രണ്ടാമതും പണം പിരിച്ച് കൊള്ള നടത്താനാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും സ്വരാജ് ആരോപിച്ചു. കോൺഗ്രസ് പിരിച്ച പണം ജോയിന്റ് അക്കൗണ്ടിൽ ഉണ്ട് എന്നല്ലേ പറഞ്ഞത്. ഓരോ തവണയും കള്ളം പറയുന്നു. ദുരന്തത്തെ വിറ്റു പണം പിരിക്കുന്നവരായി കോൺഗ്രസ് മാറിയെന്നും പ്രളയ കാലത്ത് ആയിരം വീടുകൾ നിർമിക്കാമെന്ന് വാഗ്ദാനം നൽകി കോടിക്കണക്കിന് രൂപ പിരിച്ച് ഒറ്റവീടും നിർമിച്ച് നൽകിയില്ലെന്നും സ്വരാജ് ആരോപിച്ചു.
വയനാട് ദുരന്തത്തിന്റെ പേരിൽ ഇപ്പോൾ ഇരട്ടക്കൊള്ള നടത്താനാണ് പദ്ധതി. സ്ഥലം വാങ്ങിയതിലും തട്ടിപ്പ് നടത്തി. അഞ്ചരക്കോടി പിരിച്ചുവെന്നാണ് ഇപ്പോൾ കേൾക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായ കോൺഗ്രസിന് അഞ്ചരക്കോടി രൂപ മാത്രമേ കിട്ടിയുള്ളൂ എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. ഡിവൈഎഫ്ഐ ആക്രി പെറുക്കിയും കൂലിപ്പണിയെടുത്തും കോൺഗ്രസ് പിരിച്ചതിന്റെ നാലിരട്ടി പണം കണ്ടെത്തിയെന്നും സ്വരാജ് പറഞ്ഞു.





























