മോർച്ചറിയിൽ അറ്റൻഡർമാർ യുവതികളുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു ; 5 നിർദേശങ്ങളുമായി കോടതി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: സംസ്ഥാനത്തെ ആശുപത്രികളിലെ മോർച്ചറികളിൽ സ്ത്രീകളുടെ മൃതദേഹങ്ങൾക്ക് നേരെ നടക്കുന്ന അനാദരവ് സംബന്ധിച്ച റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സ്ത്രീകളുടെ മൃതദേഹങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലെയും മോർച്ചറികളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കർണാടക ഹൈക്കോടതി, കർണാടക സർക്കാരിനോട് നിർദ്ദേശിച്ചു. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർണാടക സർക്കാരിന് ആറുമാസത്തെ സമയമാണ് നൽകിയിരിക്കുന്നത്.

മോർച്ചറികളിൽ സ്ത്രീകളുടെ മൃതദേഹങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. കൊലപാതകവും നെക്രോഫീലിയയും സംബന്ധിച്ച കേസ് പരിഗണിക്കവേയായിരുന്നു കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മിക്ക സർക്കാർ, സ്വകാര്യ ആശുപത്രികളിലും, യുവതികളുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിക്കുന്നത് തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അവരെ സംരക്ഷിക്കാൻ നിയോഗിച്ച പരിചാരകൻ അവരുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.

ഇത് കണക്കിലെടുത്ത്, ഇത്തരം കുറ്റകൃത്യങ്ങൾ ഉണ്ടാകരുതെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കേണ്ട സമയമാണിതെന്നും അതുവഴി മരിച്ച സ്ത്രീകളുടെ അന്തസ്സ് നിലനിർത്തണമെന്നും കർണാടക ഹൈക്കോടതി പറഞ്ഞു. നിർഭാഗ്യവശാൽ ഇന്ത്യയിൽ, നെക്രോഫീലിയക്കെതിരെ പ്രത്യേക നിയമമില്ല എന്നും ജസ്റ്റിസുമാരായ ബി വീരപ്പയും ജസ്റ്റിസ് വെങ്കിടേഷ് നായികും അടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നെക്രോഫീലിയ ക്രിമിനൽ കുറ്റമാക്കുന്ന പുതിയ നിയമം രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും ഇവർ പറഞ്ഞു.

ഹൈക്കോടതി സംസ്ഥാന സർക്കാരിന് അഞ്ച് നിർദ്ദേശങ്ങൾ ആണ് നൽകിയിരിക്കുന്നത്.
* ഒരു സ്ത്രീയുടെ മൃതദേഹത്തിനെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനായി എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലെയും മോർച്ചറികളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. സംസ്ഥാന സർക്കാർ ഉത്തരവിട്ട തീയതി മുതൽ 6 മാസത്തിനുള്ളിൽ ഇക്കാര്യം നടപ്പിലാക്കിയിട്ടുണ്ടോ എന്ന് റപ്പാക്കണം.

* മോർച്ചറി ശുചിത്വം പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണം. മോർച്ചറി പതിവായി മോപ്പിംഗിലൂടെ വൃത്തിയാക്കുന്നതിലൂടെ മൃതദേഹങ്ങൾ ശരിയായതും വൃത്തിയുള്ളതുമായ അന്തരീക്ഷത്തിൽ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുക.

* എല്ലാ ഗവൺമെന്റും സ്വകാര്യ ആശുപത്രികളും ക്ലിനിക്കൽ രേഖകളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുകയും മരണപ്പെട്ടയാളുമായി ബന്ധപ്പെട്ട വിവരങ്ങൾ സംരക്ഷിക്കുകായും ചെയ്യുക. ഇതിനുള്ള സംവിധാനം ഉണ്ടായിരിക്കണം. പ്രത്യേകിച്ച് എച്ച്ഐവി, ആത്മഹത്യാ കേസുകൾ പോലുള്ള അപകീർത്തികരവും സാമൂഹികമായി വിമർശിക്കുന്നതുമായ കേസുകളിൽ.

* പോസ്റ്റ്‌മോർട്ടം മുറി പൊതുജനങ്ങളുടെയോ സന്ദർശകരുടെയോ നേരിട്ടുള്ള രേഖയിൽ വരരുത്.

* സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർ മൃതദേഹം എങ്ങനെ കൈകാര്യം ചെയ്യണം, മരിച്ചയാളുടെ പരിചാരകരോട് എങ്ങനെ സംവേദനക്ഷമതയോടെ ഇടപെടണം എന്നതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...