മാന്നാർ : റോഡിലൂടെ നടന്നുവരികയായിരുന്നു വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. സംഭവത്തിൽ വിമുക്ത ഭടനും മാന്നാർ കുരട്ടിശ്ശേരി സ്വദേശിയുമായ രാധാകൃഷ്ണൻ (60), പട്ടരോടത്ത് വടക്കേതിൽ രാജൻ (53) എന്നിവരാണ് അറസ്റ്റിലായത്. വീട്ടമ്മയും ഭർത്താവും ഒന്നിച്ച് വരുമ്പോൾ രാധാകൃഷ്‌ണൻ വീട്ടമ്മയുടെ ഭർത്താവിനെ മർദിക്കുകയും വീട്ടമ്മയ്ക്കു നേരെ അസഭ്യ വർഷം ചൊറിയുകയുമായിരുന്നു. തുടർന്ന് ഇവർ മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തതായും പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ആക്രമണത്തിനിടെ വീട്ടമ്മയുടെ നാലര പവൻ സ്വർണമാലയും താലിയും മൊബൈൽ ഫോണും ഉൾപ്പെടെ അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ മാസം 18നാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയുടെയും ഭർത്താവിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ മാന്നാർ പോലീസ് ആണ് പ്രതികളെ പിടികൂടിയത്. മാന്നാർ പോലീസ് ഇൻസ്‌പെക്ടർ ബിജു എസ് വി, എസ്‌ഐമാരായ വിഷ്ണു, ഷൈജ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























