കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നിലെ സമരം അവസാനിപ്പിച്ച് അതിജീവിത. മൊഴിയെടുത്ത ഗൈനക്കോളജസ്റ്റിനെതിരായ അന്വേഷണറിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് ഐജി അറിയിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. പതിമൂന്ന് ദിവസമായി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ തുടരുന്ന സമരമാണ് അവസാനിപ്പിച്ചത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉടന്‍ കൈമാറാന്‍ ഐജി കമ്മിഷണറോട് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അതിജീവിത അറിയിച്ചു.
കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ സമരം നടത്തുന്നതിനിടെ ബുധനാഴ്ച്ച അതീജീവിത കുഴഞ്ഞു വീണിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വൈകുന്നേരമാണ് ഡിസ്ചാര്‍ജ് ആയത്. കേസുമായി ബന്ധപ്പെട്ട് അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് അക്കാര്യം അന്വേഷിക്കാന്‍ കഴിഞ്ഞ ഏപ്രില്‍ 21നാണ് ഡിജിപി ഐജിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിരുന്നു.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1