വീടു നിര്‍മ്മാണത്തിന്‌ മണ്ണെടുത്തു മാറ്റാനുള്ള അനുമതിയുടെ മറവില്‍ നിലം നികത്താന്‍ ശ്രമo

For full experience, Download our mobile application:
Get it on Google Play

റാന്നി : വീടു നിര്‍മ്മാണത്തിന്‌ ​മണ്ണെടുത്തു മാറ്റാനുള്ള അനുമതിയുടെ മറവില്‍ നിലം നികത്താന്‍ ശ്രമo തടഞ്ഞു. കീക്കൊഴൂര്‍ ചാക്കപ്പാലത്തുള്ള നിലമാണ് കഴിഞ്ഞ രാത്രിയില്‍ മണ്ണ് ഉപയോഗിച്ച് നികത്താന്‍ ശ്രമിച്ചത്. വീടു നിര്‍മ്മാണത്തിന്‌ മണ്ണെടുത്തു മാറ്റാനുള്ള അനുമതിയുടെ മറവില്‍ നിലം നികത്ത് നടക്കുന്ന വിവരം നാട്ടുകാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തഹസില്‍ദാരുടെ നിര്‍ദ്ദേശ പ്രകാരം സ്ഥലത്തെത്തിയ ചെറുകോല്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തു പ്രവര്‍ത്തികള്‍ നിര്‍ത്തിവെപ്പിച്ചത്.

മാമ്മുക്കിലെ സ്വകാര്യ വ്യക്തിയുടെ വസ്തുവിലെ മണ്ണാണ് ഇതിനായി ഉപയോഗിച്ചത്. മൂന്നൂറ് ലോഡ് മണ്ണ് മാറ്റാനാണ് ജിയോളിജിക്കല്‍ അധികൃതര്‍ പാസ് അനുവദിച്ചതെന്നു പറയുന്നു. എന്നാല്‍ പാസിന്‍റെ മറവില്‍ ഇരട്ടിയിലധികം മണ്ണുമാറ്റിയതായാണ് നിഗമനം. ഇങ്ങനെ മാറ്റിയ മണ്ണില്‍ കുറച്ചു ലോഡാണ് ചാക്കപ്പാലത്ത് എത്തിച്ചത്.

മണ്ണു മുഴുവന്‍ വില വാങ്ങി പലയിടത്തായി വിറ്റതായും ആരോപണമുണ്ട്. താലൂക്കിന്‍റെ വിവിധ ഇടങ്ങളില്‍ ഇത്തരത്തില്‍ നിലം നികുത്തുന്നതായി പരാതികള്‍ ധാരാളമുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തുന്ന അധികൃതരെ മണ്ണുമാഫിയ വിലയ്ക്കെടുക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. ഇത് മണ്ണ് മാഫിയകള്‍ക്ക് വളരാനുള്ള അവസരമായി മാറുന്നതായും പറയുന്നു.

വീടു നിര്‍മ്മാണത്തിന്‍റെ മറവില്‍ മണ്ണെടുത്ത് വലിയ വിലയ്ക്ക് വില്‍ക്കുന്ന സംഘം താലൂക്കില്‍ സജീവമാണ്. മണ്ണെടുക്കാനുള്ള അനുവാദം മാത്രം ഉടമ നല്‍കിയാല്‍ മതി. പിന്നീട് മണ്ണുമാന്തി യന്ത്രവും ലോറിയും മണ്ണടിക്കാനുള്ള സ്ഥലവും എല്ലാം ഇക്കൂട്ടര്‍ ഒരുക്കികൊള്ളും. ഒരു പാസിന്‍റെ മറവില്‍ നിരവധി ഇടങ്ങളില്‍ നിന്നു മണ്ണുമാറ്റുന്നതും പതിവാണ്. ഇത്തരം ശ്രമമാണ് ഇന്നലെ ചാക്കപ്പാലത്തു നടന്നതും. പോലീസിന്‍റെയും റവന്യൂ അധികൃതരുടേയും ഇടപെടല്‍ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...