വീടു നിര്‍മ്മാണത്തിന്‌ മണ്ണെടുത്തു മാറ്റാനുള്ള അനുമതിയുടെ മറവില്‍ നിലം നികത്താന്‍ ശ്രമo

For full experience, Download our mobile application:
Get it on Google Play

റാന്നി : വീടു നിര്‍മ്മാണത്തിന്‌ ​മണ്ണെടുത്തു മാറ്റാനുള്ള അനുമതിയുടെ മറവില്‍ നിലം നികത്താന്‍ ശ്രമo തടഞ്ഞു. കീക്കൊഴൂര്‍ ചാക്കപ്പാലത്തുള്ള നിലമാണ് കഴിഞ്ഞ രാത്രിയില്‍ മണ്ണ് ഉപയോഗിച്ച് നികത്താന്‍ ശ്രമിച്ചത്. വീടു നിര്‍മ്മാണത്തിന്‌ മണ്ണെടുത്തു മാറ്റാനുള്ള അനുമതിയുടെ മറവില്‍ നിലം നികത്ത് നടക്കുന്ന വിവരം നാട്ടുകാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തഹസില്‍ദാരുടെ നിര്‍ദ്ദേശ പ്രകാരം സ്ഥലത്തെത്തിയ ചെറുകോല്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തു പ്രവര്‍ത്തികള്‍ നിര്‍ത്തിവെപ്പിച്ചത്.

മാമ്മുക്കിലെ സ്വകാര്യ വ്യക്തിയുടെ വസ്തുവിലെ മണ്ണാണ് ഇതിനായി ഉപയോഗിച്ചത്. മൂന്നൂറ് ലോഡ് മണ്ണ് മാറ്റാനാണ് ജിയോളിജിക്കല്‍ അധികൃതര്‍ പാസ് അനുവദിച്ചതെന്നു പറയുന്നു. എന്നാല്‍ പാസിന്‍റെ മറവില്‍ ഇരട്ടിയിലധികം മണ്ണുമാറ്റിയതായാണ് നിഗമനം. ഇങ്ങനെ മാറ്റിയ മണ്ണില്‍ കുറച്ചു ലോഡാണ് ചാക്കപ്പാലത്ത് എത്തിച്ചത്.

മണ്ണു മുഴുവന്‍ വില വാങ്ങി പലയിടത്തായി വിറ്റതായും ആരോപണമുണ്ട്. താലൂക്കിന്‍റെ വിവിധ ഇടങ്ങളില്‍ ഇത്തരത്തില്‍ നിലം നികുത്തുന്നതായി പരാതികള്‍ ധാരാളമുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തുന്ന അധികൃതരെ മണ്ണുമാഫിയ വിലയ്ക്കെടുക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. ഇത് മണ്ണ് മാഫിയകള്‍ക്ക് വളരാനുള്ള അവസരമായി മാറുന്നതായും പറയുന്നു.

വീടു നിര്‍മ്മാണത്തിന്‍റെ മറവില്‍ മണ്ണെടുത്ത് വലിയ വിലയ്ക്ക് വില്‍ക്കുന്ന സംഘം താലൂക്കില്‍ സജീവമാണ്. മണ്ണെടുക്കാനുള്ള അനുവാദം മാത്രം ഉടമ നല്‍കിയാല്‍ മതി. പിന്നീട് മണ്ണുമാന്തി യന്ത്രവും ലോറിയും മണ്ണടിക്കാനുള്ള സ്ഥലവും എല്ലാം ഇക്കൂട്ടര്‍ ഒരുക്കികൊള്ളും. ഒരു പാസിന്‍റെ മറവില്‍ നിരവധി ഇടങ്ങളില്‍ നിന്നു മണ്ണുമാറ്റുന്നതും പതിവാണ്. ഇത്തരം ശ്രമമാണ് ഇന്നലെ ചാക്കപ്പാലത്തു നടന്നതും. പോലീസിന്‍റെയും റവന്യൂ അധികൃതരുടേയും ഇടപെടല്‍ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...