റാന്നി: പെരുമ്പുഴ ബസ് സ്റ്റാൻഡിലെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംങ് കാരണം ബസുകൾക്ക് കയറാൻ തടസം ഉണ്ടാകുന്നതിന് പരിഹാരമില്ലെന്ന് ആരോപണം. മോട്ടോർ വാഹന വകുപ്പും പോലീസും കൈയ്യൊഴിഞ്ഞതിനാൽ പഞ്ചായത്ത് ഇടപെട്ട് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും രക്ഷയില്ല. ഇവിടെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങൾ മണിക്കൂറുകള്‍ കഴിഞ്ഞാണ് മാറ്റുന്നത്. സ്റ്റാൻഡ് അടച്ചാണ് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്. സ്റ്റാൻഡില്‍ കയറാത്ത ബസുകള്‍ക്കെതിരെ പഞ്ചായത്ത് അധികൃതർ നടപടിയെടുത്തതിന് പിന്നാലെയാണ് സ്റ്റാൻഡിലെ അനധികൃത പാർക്കിംങിനെതിരെയും നടപടി എടുത്തത്.
ബസ് സ്റ്റാൻഡില്‍ അനധികൃതമായി ഇടുന്ന വാഹനങ്ങൾ മാറ്റാൻ പോലീസ് ഇടപെട്ടതിന് പിന്നാലെ പോലീസിനെതിരെ പരാതി ഉയര്‍ന്നിരുന്നു. അതിനാൽ അവരും വാഹനങ്ങൾ നിയന്ത്രിക്കാൻ വിമുഖത കാട്ടുകയാണ്. പെരുമ്പുഴ ബസ് സ്റ്റാൻഡില്‍ എല്ലാ ബസുകളും കയറണമെന്ന് കോടതി ഉത്തരവ് ഉണ്ടെങ്കിലും സ്റ്റാൻഡിലെ പരിമിത സ്ഥലം കാരണം പല ബസുകളും റോഡിൽ നിർത്തി ആളിറക്കുകയും കയറ്റുകയുമാണ് പതിവ്. പെരുമ്പുഴ സ്റ്റാന്‍ഡിലെ സ്വകാര്യ വാഹനങ്ങളുടെ അനധിക്യത പാർക്കിങ് തടയാൻ പഞ്ചായത്ത് അധികാരികൾ ശ്രമിക്കുന്നില്ലെന്ന ബസ് ജീവനക്കാരുടെ ആരോപണവുമുണ്ട്. പഞ്ചായത്ത് വക പാര്‍ക്കിംങ് സ്ഥലം ആശുപത്രിയുടെ സമീപം ഉണ്ടെങ്കിലും അവിടെ വാഹനങ്ങള്‍ ഇടാന്‍ ആരും തയ്യാറാകുന്നില്ല.





























