വയനാട്: വയനാട് ഹേമചന്ദ്രൻ വധക്കേസിൽ ഡിഎൻഎ പരിശോധനയിൽ മൃതദേഹം ഹേമചന്ദ്രന്‍റേതാണെന്ന് വ്യക്തമാകുന്ന ഫലം ലഭിച്ചില്ല. കാൽ ഭാഗത്തെ എല്ലിൽ നിന്ന് ഡിഎൻഎ ഫലം കണ്ടെത്താൻ കഴിയുന്നില്ലെന്ന് കണ്ണൂർ ഫോറൻസിക് വിഭാഗം. വീണ്ടും മൃതദേഹത്തിൽ നിന്ന് ഡിഎൻഎ സാമ്പിൾ നൽകാൻ കണ്ണൂർ ഫോറൻസിക് വിഭാഗം കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം മാർച്ച് മാസത്തിലായിരുന്നു വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും റിയൽ എസ്റ്റേറ്റ് ഇടനിലക്കനുമായ ഹേമചന്ദ്രനെ തമിഴ്നാട്ടിലെ വനത്തിൽ വെച്ച് പ്രതികൾ മർദ്ദിച്ച് കൊന്ന് കുഴിച്ച് മൂടിയത്. ഈ വർഷം ജൂൺ 28 നാണ് ചേരമ്പാടി വനത്തിൽ നിന്ന് ഹേമചന്ദ്രന്‍റെ മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ആയിരുന്നു കേസ് അന്വേഷിച്ചത്. സാഹചര്യ തെളിവുകൾ വെച്ച് കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ ആണെങ്കിലും, മരിച്ചത് ഹേമചന്ദ്രൻ ആണെന്ന് സ്ഥിരീകരിക്കണമെങ്കില്‍ DNA ഫലം പോസിറ്റീവ് ആകണം.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























