കായംകുളം ഗവ. ഗേൾസ് സ്കൂളിലെ ക്ലാസ് മുറിയിലേക്ക് സിമന്റുപാളി അടർന്നുവീണ സംഭവം ; പരിശോധനയിൽ കെട്ടിടത്തിൽ പലയിടത്തും സിമന്റ് ഇളകിയതായി കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കായംകുളം : ഗവ. ഗേൾസ് സ്കൂളിലെ ക്ലാസ് മുറിയിലേക്ക് സിമന്റുപാളി അടർന്നുവീണതിനു പിന്നാലെ നടത്തിയ പരിശോധനയിൽ കെട്ടിടത്തിൽ പലയിടത്തും സിമന്റ് ഇളകിയതായി കണ്ടെത്തി. സിമന്റുപാളി ഇളകി മേൽക്കൂരയുടെ അടിഭാഗത്ത് കമ്പികൾ തെളിഞ്ഞുകാണുന്ന നിലയിലാണ്. കെട്ടിടത്തിൽ പായൽ പിടിച്ചിട്ടുണ്ട്. ഭിത്തികളിൽ നനവും മരങ്ങൾ വളർന്നും നിൽക്കുന്നുണ്ട്. രണ്ടാം നിലയിൽ സിമന്റുപാളി അടർന്നുവീണ ക്ലാസ് മുറിയുടെ ഭിത്തിയിൽ മരത്തിന്റെ വേര് പടർന്നിട്ടുണ്ട്. മുറിയുടെ അകത്തേക്ക് വേരെത്തിയിട്ടും നീക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല.

സ്കൂളിലെ ലൈബ്രറി മുറിയിൽ ജനലിന്റെ ഭാഗത്ത് കോൺക്രീറ്റ് അടർന്നിട്ടുണ്ട്. അധ്യാപകരിരിക്കുന്ന മുറിയിലെ ഭിത്തിയിലും സിമന്റിളകിയിട്ടുണ്ട്. 1959-ൽ നിർമിച്ച കെട്ടിടമാണിതെന്ന് പ്രദേശവാസികൾ പറയുന്നു. കെട്ടിടത്തിൽ നനവ് പിടിക്കുന്നതും വേണ്ടവിധത്തിൽ അറ്റകുറ്റപ്പണി നടത്താത്തതുമാണ് സിമന്റുപാളികൾ അടരാൻ കാരണം. കെട്ടിടത്തിന് ഫിറ്റ്‌നസ് ഉണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കെട്ടിടത്തിൽ ടികെഎം എൻജിനിയറിങ് കോളേജിൽനിന്ന് വിദഗ്ധരെത്തി പരിശോധന നടത്തും. ബലക്ഷയമില്ലെന്ന് ഉറപ്പായാലേ ക്ലാസ് നടത്താൻ അനുവദിക്കൂവെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. എന്നാൽ ഒൻപത് ക്ലാസ് മുറികളിലെ കുട്ടികളെ മാറ്റുന്നത് പ്രതിസന്ധിയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിനെ പോലീസ് പിടികൂടി

0
കോഴിക്കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു....

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽ പുതിയ തസ്തിക ; സിഇഒയെ നിയമിക്കാൻ തീരുമാനം ; കണ്ടെത്താൻ...

0
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൻ്റെ ചുമതല വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര...

ഹൈക്കോടതി അഭിഭാഷക നിയമന വിവാദം : മുഖ്യമന്ത്രിക്ക് എതിരെ ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: ഹൈക്കോടതി അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ലോയേഴ്സ്...

മരട് അനീഷ് വീണ്ടും അറസ്റ്റിൽ ; സ്പായിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നടപടി

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും...