ലോക്ക്ഡൗണ്‍ നീട്ടുമെന്നറിഞ്ഞതോടെ നാട്ടില്‍ പോകുന്നതിന് ബഹളം ഉണ്ടാക്കി അന്യസംസ്ഥാന തൊഴിലാളികള്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ പായിപ്പാട്ടെ അന്യസംസ്ഥാന തൊഴിലാളികളില്‍ വീണ്ടും ഇതേ ആവശ്യം ഉയരുന്നു. ഇതോടെ പോലീസ് നിരീക്ഷണം ശക്തമാക്കി. ഇന്ന് രാവിലെ ഡ്രോണ്‍ ഉപയോഗിച്ച്‌ പോലീസ് ആകാശ നിരീക്ഷണം നടത്തി. കൂടാതെ റൂട്ട് മാര്‍ച്ചും നടത്തി. രാണ്ടാഴ്ച കഴിയുമ്പോള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്നാണ് അന്യസംസ്ഥാന തൊഴിലാളികള്‍ കരുതിയിരുന്നത്. എന്നാല്‍ രണ്ടാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടാനാണ് സാദ്ധ്യത. ഇതോടെ നാട്ടിലേക്ക് പോവണമെന്ന് ഇവര്‍ വീണ്ടും മുറവിളി കൂട്ടിത്തുടങ്ങി.

അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചിരുന്നു. ഇതോടെയാണ് എങ്ങനെയും നാട്ടിലെത്തണമെന്ന വാശി അന്യസംസ്ഥാന തൊഴിലാളികള്‍ പ്രകടിപ്പിച്ച്‌ തുടങ്ങിയത്. സര്‍ക്കാര്‍ ബസില്‍ തങ്ങളെ ബംഗാളില്‍ എത്തിക്കണമെന്നാണ് ഇപ്പോള്‍ ഇവരുടെ ആവശ്യം. അതേസമയം ഇവര്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങള്‍ പായിപ്പാട്ട് എത്തിച്ചു നല്കുന്നുണ്ട്. ഇവര്‍ക്ക് ഭക്ഷണത്തെക്കുറിച്ച്‌ യാതൊരു പരാതികളുമില്ല. പാലും തൈരും മില്‍മ ഇവിടെ വിതരണം ചെയ്യുന്നുണ്ട്. 4500 ഓളം അന്യസംസ്ഥാന തൊഴിലാളികളാണ് ഇപ്പോള്‍ പായിപ്പാട്ടുള്ള വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...