പത്തനംതിട്ട: തോട്ടം തൊഴിലാളികളുടെ വേതന വര്‍ദ്ദനവ് നടപ്പിലാക്കിയില്ലെങ്കിൽ ഐഎന്‍ റ്റി യുസിയുടെ ആഭിമുഖ്യത്തില്‍ നവംബർ മൂന്നിന് ധര്‍ണ നടത്തും. ഇടതു പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് എഴ് വര്‍ഷപിന്നിട്ടിട്ടും. തോട്ടം
തൊഴിലാളികളുടെ കാലവധി കഴിഞ്ഞ കരാര്‍ പുതുക്കാനോ വേതനം വര്‍ദ്ധിപ്പിക്കാനോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടായില്ലെന്നു തോട്ടം തൊഴിലാളികള്‍ പറയുന്നു. ശമ്പള കരാര്‍ കാലാവധി കഴിഞ്ഞ വര്‍ഷം അവസാനിച്ചതാണ്. തോട്ടം തോ ഴിലാളികളുടെ അവകാശങ്ങളും ആവശ്യങ്ങളും പരിഹരിക്കാതെ കേരളത്തിലെ കുത്തക തോട്ടം ഉടമകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെതെന്ന് തോട്ടം തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്ഹരികുമാര്‍ പൂതങ്കര പറഞ്ഞു.
നിയമപരമായുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ടും 700 രൂപയായ് ശമ്പളം വര്‍ദ്ധിപ്പിക്കുക, ഗ്രാറ്റുവിറ്റി 30 ദിവസമായി വര്‍ദ്ധിപ്പിക്കുക, തൊഴില്‍ കരം പിടിക്കുന്ന നടപടി പിന്‍വലിക്കുക, തോട്ടം തൊഴിലാളി കള്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക ഭവനപദ്ധതി ആരംഭിക്കുക, തുടങ്ങിയ 23 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇന്‍ഡ്യന്‍ നാഷണല്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐഎന്‍ റ്റി യുസി സംസ്ഥാനവ്യാപകമായി പ്രതിഷേധ സമരം നടത്തുന്നതിന്റെ ഭാഗമായി 2022 നവംബര്‍ 3-ന് വ്യാഴാഴ്ച ദാവിലെ 11 മണിക്ക് പത്തനംതിട്ട പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസ് പടിയ്ക്കലാണ് തോട്ടം തൊഴിലാളികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നത്. ഐഎന്‍ റ്റി യുസി ജില്ലാ പ്രസിഡണ്ടും ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ ധർണ്ണ ഉദ്ഘാടനം ചെയ്യും. നേതാക്കളായ പി കെ ഗോപി, അങ്ങാടിക്കല്‍ വിജയകുമാര്‍ നേതൃത്വം നല്‍കും.





























