Friday, May 17, 2024 4:55 pm

ഇരിക്കൂറിലെ ‘ദൃശ്യം’ മോഡല്‍ കൊല ; പ്രതിയുടെ ആത്മവിശ്വാസത്തിന് മുകളിലൂടെ ലീസിന്‍റെ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഇരിക്കൂറില്‍ കാണാതായ മറുനാടന്‍ തൊഴിലാളിയെ കൊലപ്പെടുത്തിയതില്‍ ഒടുവില്‍ അയാളുടെ സുഹൃത്തുക്കള്‍ തന്നെ പ്രതികളാകുമ്പോള്‍ പോലീസ് നടത്തിയത് വിദഗ്ധമായ അന്വേഷണം. മറുനാടന്‍ തൊഴിലാളിയായ ആഷികുള്‍ ഇസ്ലാമിനെ കൊലപ്പെടുത്തി പണി നടക്കുന്ന കെട്ടിടത്തിന്‍റെ തറയില്‍ കുഴിച്ചുമൂടിയ പ്രതി വിചാരിച്ചത് താന്‍ ഒരിക്കലും പിടിയിലാകില്ലെന്നായിരുന്നു. എന്നാല്‍ പോലീസ് അന്വേഷണം പ്രതിയുടെ ആത്മവിശ്വാസത്തിനും മുകളിലായിരുന്നു.

ദൃശ്യം സിനിമയെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലായിരുന്നു കൊലപാതകം. പണി നടക്കുന്ന ശൗചാലയത്തില്‍ ചാക്കില്‍ കെട്ടി കുഴിച്ചിട്ട് മുകളിലൂടെ കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു  ആഷികുള്‍ ഇസ്ലാമിന്‍റെ മൃതദേഹം. കേസില്‍ ഇരിക്കൂര്‍ പോലീസ് പിടികൂടിയ പരേഷ് നാഥ് മണ്ഡല്‍ ചോദ്യം ചെയ്യലില്‍ ‘ദൃശ്യം’ മലയാളം പതിപ്പോ, ഹിന്ദി പതിപ്പോ കണ്ടിട്ടില്ലെന്നാണ് പറയുന്നത്.

ജൂണ്‍ 28 മുതലാണ് ആഷികുള്‍ ഇസ്ലാമിനെ കാണാതായത്. അന്ന് തന്നെ അയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളായ  പരേഷ് നാഥ് മണ്ഡലും ഗണേഷും നാടുവിട്ടു. എന്നാല്‍ അതിന് മുന്‍പ്  ആഷികുള്‍ ഇസ്ലാമിനെ ഫോണ്‍ നന്നാക്കാന്‍ പോയ ശേഷം കാണാനില്ലെന്ന് ഇസ്ലാമിന്‍റെ സഹോദരന്‍ മോമിനെ വിളിച്ച് പരേഷ് നാഥ് അറിയിച്ചു.

കണ്ണൂര്‍ മട്ടന്നൂര്‍ തന്നെ നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ പിന്നീട് ഇരിക്കൂര്‍ പോലീസില്‍ പരാതി നല്‍കി. ഒപ്പം താമസിച്ചവരെ ബന്ധപ്പെടാന്‍ ശ്രമിക്കാവെയാണ് അവര്‍ മുങ്ങിയതായി പോലീസ് മനസിലാക്കുന്നത്. ഇവരുടെ ഫോണും സ്വിച്ച് ഓഫായിരുന്നു.

എന്നാല്‍ കുറച്ച് കാലം കഴിഞ്ഞ് മണ്ഡലിന്‍റെ ഫോണ്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത് അന്വേഷണ സംഘം കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ടവര്‍ ലോക്കേഷന്‍ പരിശോധനയില്‍ ഇയാള്‍ മഹാരാഷ്ട്രയില്‍ ഉണ്ടെന്ന് അറിഞ്ഞു. ഇതോടെ കണ്ണൂരില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം  ഇസ്ലാമിന്‍റെ സഹോദരന്‍ മോമിനെയും ഒപ്പം ചേര്‍ത്ത് മഹാരാഷ്ട്രയിലേക്ക് ശനിയാഴ്ച പുറപ്പെട്ടു.

മുംബൈയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ പാല്‍ഗരില്‍ നിന്നും പരേഷ് നാഥ് മണ്ഡലിനെ പോലീസ് പിടികൂടി. പ്രദേശിക പോലീസ് സഹായത്തോടെ ഇയാളെ പിടികൂടിയ പോലീസ് തിങ്കളാഴ്ചയോടെ പ്രതിയുമായി മടങ്ങിയെത്തി.

ജൂണ്‍ 28നാണ് പണത്തിന് വേണ്ടി ഇസ്ലാമിനെ ചുറ്റികയ്ക്ക് അടിച്ചും ശ്വാസം മുട്ടിച്ചും പരേഷ് നാഥും സുഹൃത്ത് ഗണേഷും കൊലപ്പെടുത്തിയത്. തുടര്‍ന്ന് ശരീരം കുഴിച്ചിട്ടു. കുഴിച്ചിടാനുള്ള ആശയം ഗണേഷിന്‍റെയാണ് എന്നാണ് മണ്ഡല്‍ പറയുന്നത്. ഗണേഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുതലപ്പൊഴിയിൽ അപകടം തുടർക്കഥ : ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ പ്രത്യേക സിറ്റിംഗ്

0
തിരുവനന്തപുരം : തീരദേശ മേഖലയായ മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നത് ആശങ്ക വർദ്ധിപ്പിക്കുന്ന...

വനിതാ കമ്മിഷന്‍ സിറ്റിംഗ് : 16 പരാതികള്‍ തീര്‍പ്പാക്കി

0
പത്തനംതിട്ട : വനിതാ കമ്മിഷന്‍ പത്തനംതിട്ട ജില്ലാതല സിറ്റിങ്ങില്‍ 16 പരാതികള്‍...

മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം ; കമ്പനി ഉടമ അറസ്റ്റിൽ

0
മുംബൈ: മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യ ബോർഡ് തകർന്ന് 16 പേർ മരിച്ച...

70 ലക്ഷം ആർക്ക്? നിർമൽ NR 380 ലോട്ടറി ഫലം പുറത്ത്

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 380 ലോട്ടറി നറുക്കെടുപ്പ്...