ബംഗാൾ : പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലേക്കും പിളർപ്പിലേക്കും നീങ്ങുന്നതായി റിപ്പോർട്ടുകൾ. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഋതപ്രതാ ബാനർജിയെ പ്രതിപക്ഷ നേതാവാക്കാനാണ് വിമത വിഭാഗം ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന് 50-ലധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. മഹാരാഷ്ട്രയിൽ ശിവസേനയിലുണ്ടായ രാഷ്ട്രീയ അട്ടിമറിക്ക് സമാനമായ രീതിയിൽ, തങ്ങളാണ് യഥാർത്ഥ ടിഎംസി എന്ന് പ്രഖ്യാപിക്കാനാണ് വിമത വിഭാഗത്തിന്റെ നീക്കം.
ഋതപ്രതാ ബാനർജിയെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ ഒപ്പുകൾ ശേഖരിച്ചിട്ടുണ്ടെന്നും, ഈ പിന്തുണക്കത്ത് ഉടൻ തന്നെ സ്പീക്കർക്ക് കൈമാറുമെന്നും വിമത നേതാക്കൾ അവകാശപ്പെടുന്നു. നേരത്തെ സ്പീക്കർക്ക് നൽകിയ കത്തിൽ വ്യാജ ഒപ്പുകൾ രേഖപ്പെടുത്തിയെന്ന ആരോപണത്തെത്തുടർന്ന് നിലവിൽ എസ്ഐടി അന്വേഷണം നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും തെരഞ്ഞെടുത്തുകൊണ്ട് ടിഎംസി രണ്ടാമതൊരു കത്ത് കൂടി നൽകിയിട്ടുണ്ടെങ്കിലും, അന്വേഷണം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്പീക്കർ ഇതുവരെ ഇതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. പാർട്ടി നടപടി നേരിട്ട ഒരു നേതാവിനെ മുൻനിർത്തി നടത്തുന്ന ഈ നീക്കം ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.





























