ഗാസ പിടിച്ചടക്കുന്നതിന്‍റെ ഭാഗമായി വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ

For full experience, Download our mobile application:
Get it on Google Play

ഗാസ : ഗാസ പിടിച്ചടക്കുന്നതിന്‍റെ ഭാഗമായി വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ഇന്നലെ നടന്ന തുടർച്ചയായ ആക്രമണങ്ങളിൽ 12 കുട്ടികൾ അടക്കം 32 പേർ കൊല്ലപ്പെട്ടതായി ഷിഫാ ആശുപത്രി അധികൃതർ അറിയിച്ചു. ഗാസയിൽ ഉടനീളമുള്ള ബഹുനിലക്കെട്ടിടങ്ങളിൽ ഹമാസ് നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചു എന്നാരോപിച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഗാസ പൂർണമായും പിടിച്ചെടുക്കുന്നതിന്‍റെ ഭാഗമായി ജനങ്ങളോട് ജനിച്ച മണ്ണ് വിട്ടുപോകാൻ ഇസ്രയേൽ അന്ത്യശാസനം നൽകിയിരുന്നു. ഇതിന്റെ ഭാഗമാണ് ആക്രമണങ്ങൾ എന്ന് വ്യക്തമാണ്. കടുത്ത പട്ടിണി മൂലം കഷ്ടപ്പെടുന്ന ജനങ്ങൾക്ക് മേലാണ് ഇന്നലെ ബോംബുകൾ വർഷിച്ചത്.

കൊല്ലപ്പെട്ടവരിൽ അമ്മയും മൂന്ന് കുട്ടികളും ഉൾപ്പെടെ പത്ത് പേരടങ്ങുന്ന ഒരു കുടുംബവുമുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. കനത്ത ബോംബാക്രമണത്തിന് ശേഷമുള്ള തകർന്ന കെട്ടിടങ്ങളുടെയും പുക ഉയരുന്നതിന്റെയും ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. തുടർന്ന് ഇന്ന് ഇസ്രയേൽ സൈന്യം ഗാസ സിറ്റിയിലെ ശേഷിക്കുന്ന പലസ്തീനികളോട് ഉടൻ സ്ഥലം വിടണമെന്ന് സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രായേൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഗാസയിൽ ബോംബ് വർഷം കടുപ്പിച്ചത്. ഖത്തറിലെ ആക്രമണത്തെ ലോക രാജ്യങ്ങൾ ശക്തമായി അപലപിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...