രണ്ട് ബന്ദികളെ രക്ഷിച്ച് ഇസ്രയേൽ ; വ്യോമാക്രമണത്തിൽ 67 പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ് : ഹമാസ് ബന്ദികളാക്കിയ രണ്ട് പേരെ തെക്കൻ ഗാസയിലെ റാഫ നഗരത്തിൽ നടത്തിയ പ്രത്യേക സൈനിക ദൗത്യത്തിലൂടെ രക്ഷപെടുത്തി ഇസ്രയേൽ. ഒക്ടോബർ 7ന് ഇസ്രയേലിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ അർജന്റീന വംശജരായ ഫെർനാൻഡോ സൈമൺ ( 60 ), ലൂയിസ് ഹാരെ ( 70 ) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ടെൽ ഹഷോമറിലെ ആശുപത്രിയിലെത്തിച്ച ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. 100ലേറെ ബന്ദികൾ നിലവിൽ ഗാസയിൽ ജീവനോടെയുണ്ടെന്ന് കരുതുന്നു. പ്രാദേശിക സമയം, ഇന്നലെ പുലർച്ചെ 1.49നാണ് റാഫയിൽ ഇസ്രയേൽ ദൗത്യമാരാംഭിച്ചത്. മിനിറ്റുകൾക്കുള്ളിൽ ശക്തമായ വ്യോമാക്രമണങ്ങളുണ്ടായി.

ഒരു മണിക്കൂറിലേറെ നീണ്ട വ്യോമാക്രമണങ്ങൾക്കിടെ റാഫയിൽ കുട്ടികളടക്കം 67 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് പറയുന്നു. നിരവധി കെട്ടിടങ്ങളും രണ്ട് പള്ളികളും തകർന്നു. ഇസ്രയേൽ സൈന്യവും ഷിൻ ബെറ്റ് സുരക്ഷാ ഏജൻസിയും പൊലീസ് യൂണിറ്റും സംയുക്തമായാണ് ബന്ദികളെ രക്ഷപെടുത്തിയത്. നഗര മദ്ധ്യത്തിലെ ഒരു അപ്പാർട്ട്മെന്റിന്റെ രണ്ടാം നിലയിലാണ് ഇരുവരുമുണ്ടായിരുന്നത്. ഇവിടേക്ക് കടന്നുകയറിയ ഇസ്രയേൽ കമാൻഡോകൾ ഹമാസ് അംഗങ്ങളുമായി ഏറ്റുമുട്ടുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട്ട് എക്‌സൈസിന്റെ വൻ ലഹരിവേട്ട

0
കോഴിക്കോട്: ലഹരിവസ്തുക്കളുടെ വ്യാപനത്തിനെതിരെ ശക്തമായ നടപടി തുടരുന്നതിനിടെ കോഴിക്കോട്ട് വൻ...

പിങ്ക് പോലീസിൽ പരാതിപ്പെടാനെത്തി ; തിരിഞ്ഞുനോക്കാതെ വനിതാ പോലീസുകാർ

0
ഗാസിയാബാദ്: പിങ്ക് പോലീസ് ബൂത്തിന് മുന്നിൽ ബഹളംവെയ്ക്കുകയും ബൂത്തിന്റെ ചില്ല് വാതിൽ...

സംസ്ഥാനത്ത് 10000 കോടിയുടെ വമ്പന്‍ നിക്ഷേപത്തിന് ടാറ്റ!

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപ സന്നദ്ധരായി ടാറ്റ. കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ...

കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു

0
തിരുവനന്തപുരം: കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ കണ്ടെയ്നറുകളിലെ ചാക്കുകൾ...