രണ്ട് ബന്ദികളെ രക്ഷിച്ച് ഇസ്രയേൽ ; വ്യോമാക്രമണത്തിൽ 67 പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ് : ഹമാസ് ബന്ദികളാക്കിയ രണ്ട് പേരെ തെക്കൻ ഗാസയിലെ റാഫ നഗരത്തിൽ നടത്തിയ പ്രത്യേക സൈനിക ദൗത്യത്തിലൂടെ രക്ഷപെടുത്തി ഇസ്രയേൽ. ഒക്ടോബർ 7ന് ഇസ്രയേലിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ അർജന്റീന വംശജരായ ഫെർനാൻഡോ സൈമൺ ( 60 ), ലൂയിസ് ഹാരെ ( 70 ) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ടെൽ ഹഷോമറിലെ ആശുപത്രിയിലെത്തിച്ച ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. 100ലേറെ ബന്ദികൾ നിലവിൽ ഗാസയിൽ ജീവനോടെയുണ്ടെന്ന് കരുതുന്നു. പ്രാദേശിക സമയം, ഇന്നലെ പുലർച്ചെ 1.49നാണ് റാഫയിൽ ഇസ്രയേൽ ദൗത്യമാരാംഭിച്ചത്. മിനിറ്റുകൾക്കുള്ളിൽ ശക്തമായ വ്യോമാക്രമണങ്ങളുണ്ടായി.

ഒരു മണിക്കൂറിലേറെ നീണ്ട വ്യോമാക്രമണങ്ങൾക്കിടെ റാഫയിൽ കുട്ടികളടക്കം 67 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് പറയുന്നു. നിരവധി കെട്ടിടങ്ങളും രണ്ട് പള്ളികളും തകർന്നു. ഇസ്രയേൽ സൈന്യവും ഷിൻ ബെറ്റ് സുരക്ഷാ ഏജൻസിയും പൊലീസ് യൂണിറ്റും സംയുക്തമായാണ് ബന്ദികളെ രക്ഷപെടുത്തിയത്. നഗര മദ്ധ്യത്തിലെ ഒരു അപ്പാർട്ട്മെന്റിന്റെ രണ്ടാം നിലയിലാണ് ഇരുവരുമുണ്ടായിരുന്നത്. ഇവിടേക്ക് കടന്നുകയറിയ ഇസ്രയേൽ കമാൻഡോകൾ ഹമാസ് അംഗങ്ങളുമായി ഏറ്റുമുട്ടുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...