തമ്മൂൻസ്റ്റ് : വടക്കൻ വെസ്റ്റ് ബാങ്കിലെ തമ്മൂൻ ഗ്രാമത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു. ഈദ് ആഘോഷത്തിന്മുന്നോടിയായി പുതിയ വസ്ത്രങ്ങൾ വാങ്ങാൻ പുറപ്പെട്ട കുടുംബത്തിന് നേരെയാണ് ശനിയാഴ്ച രാത്രി വൈകി ആക്രമണമുണ്ടായതെന്ന് പലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പലസ്തീൻ സ്വദേശികൾ അലി ഓഡെ,വേദ് ഓഡെ എന്നിവരും അവരുടെ രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ എല്ലാം ശിരസിലാണ് വെടിയേറ്റതെന്ന് പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. കുടുംബത്തിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾ ചികിത്സയിലാണ്.
തങ്ങളുടെ നേർക്ക് വാഹനം വേഗത്തിൽ ഓടിച്ചു കയറ്റാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ ന്യായീകരണം. “ഭീകരപ്രവർത്തനങ്ങളിൽ”ഏർപ്പെട്ടവരെ പിന്തുടരുകയായിരുന്നു തങ്ങളെന്നും അവർ അവകാശപ്പെട്ടു. എല്ലാവരെയും തലയ്ക്ക് വെടിവെച്ചാണ് കൊലപ്പെടുത്തിയിട്ടുള്ളത്.





























