രാഹുലിന്റെ വണ്ടിയില്‍ കഞ്ചാവ് ഒളിപ്പിക്കാത്തത് ആശ്വാസം : വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് കള്ളപ്പണ വിവാദത്തില്‍ സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് സിപിഐഎം എന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് ഒളിപ്പിക്കാത്തതില്‍ ആശ്വാസമെന്നും വി ഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളിക്യാമറ വെച്ച് അദ്ദേഹത്തെ വഷളാക്കിയ വൃത്തികെട്ടവന്മാരുടെ പാര്‍ട്ടിയാണ് സിപിഎം. അവര്‍ ചിലപ്പോള്‍ വണ്ടിയില്‍ കഞ്ചാവ് വെയ്ക്കാമെന്നും സതീശന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന് കോഴിക്കോട് പോകാന്‍ സിപിഎമ്മിന്റെ അനുവാദം വേണോ എന്നും സതീശന്‍ ആഞ്ഞടിച്ചു.

കള്ളപ്പണ വിവാദത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പാര്‍ട്ടി ജില്ലാ സെക്രട്ടറി സുരേഷ് ബാബുവും പറയുന്നതും പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ പറയുന്നത് മറ്റൊന്നുമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ആര് പറയുന്നതാണ് സത്യം. തിരക്കഥയുണ്ടാക്കി നാടകം നടത്തുമ്പോള്‍ എല്ലാവരും ഒരുപോലെ നുണപറയാന്‍ പഠിക്കണം. സിപിഎം ആളുകളുടെ മുന്നില്‍ പരിഹാസ്യരായി. സിപിഐഎമ്മിന്റെ പാതിരാ നാടകം നുണക്കഥയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. മന്ത്രി എം ബി രാജേഷിന് എതിരായ ആരോപണം വി ഡി സതീശന്‍ ആവര്‍ത്തിച്ചു. മന്ത്രിയാണ് പോലീസിന് വിവരം നല്‍കിയതെന്ന് സതീശന്‍ പറഞ്ഞു.

കള്ളപ്പണക്കാരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടിയുടെ പരാമര്‍ശത്തിനും സതീശന്‍ മറുപടി നല്‍കി. നുണ പരിശോധന നടത്തേണ്ടത് പിണറായി വിജയനെയാണെന്നായിരുന്നു സതീശന്‍ പറഞ്ഞത്. പിണറായി വിജയനെ സംരക്ഷിക്കാനാണ് പാതിരാ നാടകമെന്നും സതീശന്‍ ആരോപിച്ചു. അതിനിടെ കെപിഎം റീജന്‍സിയില്‍ ട്രോളി ബാഗുമായി എത്തിയ ഫെനി നൈനാനെ വി ഡി സതീശന്‍ ന്യായീകരിച്ചു. ഫെനി ഏത് കേസിലാണ് പ്രതിയെന്നായിരുന്നു വി ഡി സതീശന്‍ ചോദിച്ചത്. ഫെനി പ്രതിയായ കേസില്‍ പോലീസിന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്നായിരുന്നു കോടതി പറഞ്ഞത്. ഫെനിയുടെ കാര്യം ചൂണ്ടിക്കാട്ടിയവര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി ടി വി രാജേഷിന്റെ കാര്യം പറയുന്നില്ല. ടി വി രാജേഷും ആ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....