പെരിയാറിൽ പൊതുമേഖലാ സ്ഥാപനമടക്കം മാലിന്യം ഒഴുക്കിയെന്ന് സംശയം ; പരിശോധന

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പെരിയാറിൽ കൂടുതൽ ഇടങ്ങളിൽ മലിനജലമൊഴുക്കുന്നുവെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. സമിതിയുടെ നിർദേശത്തെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ചു. പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് ഉൾപ്പെടെ മലിനജലം ഒഴുക്കിയെന്നാണ് സംശയം. ഏലൂർ, എടയാർ മേഖലകളിൽ നിന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് സാംപിളുകൾ ശേഖരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വിദഗ്ധ സമിതി അംഗങ്ങളും പരിസ്ഥിതി പ്രവർത്തകരും നടത്തിയ പരിശോധനയിൽ പെരിയാറിൽ വെള്ളത്തിന്റെ നിറം മങ്ങുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് പൊതുമേഖലാ സ്ഥാപനമടക്കം മലിനജലം ഒഴുക്കുന്നതായി സംശയം ഉടലെടുത്തത്.

മഴവെള്ളം ഒഴുക്കാനുള്ള സംവിധാനത്തിൽ കൂടിയാണ് മലിനജലം ഒഴുക്കുന്നതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇത് രാസമാലിന്യമാണോ എന്നതടക്കം പരിശോധിക്കാനാണ് പിസിബിയോട് വെള്ളത്തിന്റെ സാംപിളുകൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പരിശോധനയിൽ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും കൂടുതൽ നടപടികളിലേക്ക് കടക്കുക.
പെരിയാറിലെ മത്സ്യക്കുരുതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇത്തരത്തിൽ മലിനജലം ഒഴുക്കുന്നതായുള്ള കണ്ടെത്തൽ. കഴിഞ്ഞ ദിവസം സിബി ലൂബ്രിക്കന്റ്‌സ് എന്ന രാസമാലിന്യക്കമ്പനി പെരിയാറിലേക്ക് രാസമാലിന്യമൊഴുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിരുന്നു. തുടർന്ന് കമ്പനി അടച്ചുപൂട്ടാൻ പിസിബി ഉത്തരവിട്ടു. സംഭവത്തിൽ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി വള്ളംകളിയുടെ ഒന്നാം സമ്മാനം ഇനി കാൽ കോടി

0
തിരുവനന്തപുരം : നെഹ്‌റു ട്രോഫി സമ്മാനത്തുകയിൽ വമ്പൻ വർധന വരുത്തി സർക്കാർ....

ഗവിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിടിഒ

0
പത്തനംതിട്ട: ഗവിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിടിഒ...

മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫായില്ല , നിയമനങ്ങൾ അനിശ്ചിതത്വത്തിൽ

0
തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തി രണ്ട് മാസമായിട്ടും മന്ത്രിമാര്‍ക്ക് പേഴ്സണൽ...

എഎൻ-32 വിമാനാപകടത്തിന്‍റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ 1986-ലെ എഎൻ-32...