Monday, May 13, 2024 5:00 pm

588 പ്രവാസികളുമായി നാവികസേനയുടെ ജലാശ്വ കൊച്ചിയിലെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി  : നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ കൊച്ചി തുറമുഖത്ത് എത്തി. മാലദ്വീപില്‍ നിന്ന് 588 പ്രവാസികളാണ് സുരക്ഷിതരായി തീരമണഞ്ഞത്. മൂന്ന് ഘട്ടങ്ങളിലായി 1500 ലധികം പ്രവാസികളാണ് മാലദ്വീപില്‍ നിന്ന് നാട്ടിലെത്തിയത്.  മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി രണ്ടാം തവണയാണ് ഐഎന്‍എസ്‌ ജലാശ്വ കൊച്ചി തീരത്ത് എത്തുന്നത്. വെള്ളിയാഴ്ച മാലിദ്വീപില്‍ നിന്ന് പുറപ്പെടേണ്ട കപ്പല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയാണ് യാത്ര തിരിച്ചത്. ഇന്ന് രാവിലെ 11. 20 ഓടെ കപ്പല്‍ കൊച്ചി തീരത്തെത്തി. 497 പുരുഷന്മാരും 70 സ്ത്രീകളുമടക്കം 588 പ്രവാസികളാണ് കപ്പലിലുണ്ടായിരുന്നത്. 6 ഗര്‍ഭിണികളും 10 വയസ്സിന് താഴെ പ്രായമുള്ള 21 കുട്ടികളും സംഘത്തിലുണ്ട്.

മടങ്ങിയെത്തിയവരില്‍ 568 പേര്‍ മലയാളികളാണ്. 15 തമിഴ്നാട് സ്വദേശികളും തെലങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും മടങ്ങി എത്തിയവരില്‍ ഉള്‍പ്പെടുന്നു. എമിഗ്രേഷന്‍ നടപടികളും പരിശോധനയും പൂര്‍ത്തിയാക്കി യാത്രക്കാര്‍ അതത് ജില്ലകളിലെ ക്വാറന്‍റൈൻ സംവിധാനങ്ങളില്‍ കഴിയും. തമിഴ്നാട്ടില്‍ നിന്നുള്ളവരെ നാട്ടിലേക്ക് എത്തിക്കുന്നതിനായി ബസ് എത്തിയിരുന്നു. തെലങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ കൊച്ചിയില്‍ തന്നെ ക്വാറന്‍റൈനില്‍ കഴിയും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

75 ലക്ഷത്തിന്റെ ഭാഗ്യവാൻ ആര്? വിൻ വിൻ W 769 ലോട്ടറി ഫലം പുറത്ത്

0
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ W 769 ലോട്ടറിയുടെ...

പ്രതിക്ക് ജീവപര്യന്തം കിട്ടിയതിൽ സന്തോഷം ; എല്ലാവർക്കും നന്ദി പറഞ്ഞ് വിഷ്ണുപ്രിയയുടെ സഹോദരി വിപിന

0
കൊച്ചി : വിഷ്ണുപ്രിയ കൊലപാതകത്തിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതിൽ പ്രതികരിച്ച്...

ജൂണ്‍ മൂന്നിന് സ്കൂള്‍ പ്രവേശനോത്സവം ; സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്, 28ന് വിദ്യാഭ്യാസ...

0
തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തെ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് നടക്കും....

വ്യാജ വാഗ്ദാനം നൽകി പണം തട്ടി : കുവൈത്തിൽ മുൻ എംപിയുടെ സെക്രട്ടറിക്ക് അഞ്ച്...

0
കുവൈത്ത് സിറ്റി: വ്യാജ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ മുൻ...