കോന്നി : 33 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ആയിരത്തിലേറെ കുരുന്നുകൾക്ക് അക്ഷരമധുരം പകർന്ന് നൽകിയ ചാരുതാർഥ്യമുണ്ട് മങ്ങാരം ജയാ നിലയം എൻ വി ജയശ്രീ ടീച്ചർക്ക്. തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം പൂർവ്വ വിദ്യാർഥികൾ ആണ് ഈ അധ്യാപികയെ വീട്ടിൽ എത്തി ആദരിച്ചത്. 1990 ലാണ് കോന്നി ഗ്രാമ പഞ്ചായത്തിലെ മങ്ങാരം 39 ആം നമ്പർ അംഗൻവാടിയിൽ ജയശ്രീ ടീച്ചർ ജോലിക്ക് പ്രവേശിക്കുന്നത്.
അംഗൻവാടികൾ വിരളമായിരുന്നു കാലഘട്ടത്തിൽ പത്തനംതിട്ട, ളാക്കൂർ, കോന്നി, വകയാർ, കൊല്ലൻപടി തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്നാണ് ഇവിടെ കുരുന്നുകൾ പഠിക്കുവാൻ എത്തിയിരുന്നത്. അവരിൽ പലരും ഇന്ന് കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാരും ഡോക്ടർ, എഞ്ചിനീയർ, ബിസിനസുകാർ തുടങ്ങി ജീവിത വിജയം കൈവരിച്ചവരുമാണ്. ഇവരൊക്കെ ഈ പദവിയിൽ എത്തിയതിന് ശേഷം ഇപ്പോഴും ടീച്ചറെ വീട്ടിൽ എത്തി കാണാറുണ്ട്. യൂണിവേഴ്സൽ കോളേജ് ഉടമയായിരുന്ന ഭർത്താവ് സോമൻപിള്ളയും ടീച്ചറും ആണ് മങ്ങാരത്തെ വീട്ടിൽ താമസം. മക്കൾ സജുവും സിജുവും തിരുവനന്തപുരത്തും ദുബായിലുമാണ് ജോലി ചെയ്യുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com