ന്യൂഡല്‍ഹി : ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. അനധികൃത ഖനന കേസിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹേമന്ത് സോറന് അയോഗ്യത കല്‍പ്പിച്ചത്. ഇതോടെ ഹേമന്ത് സോറന് എം.എൽ.എ ആയി തുടരാനാകില്ല. രാജ്ഭവനില്‍ നിന്നുള്ള ഗവര്‍ണറുടെ ഔദ്യോഗിക അറിയിപ്പിന് ശേഷം ഹേമന്ത് സോറന്‍ രാജി വെക്കേണ്ടി വരും.
2021 ജൂലൈയിൽ റാഞ്ചിയിലെ അംഗാര ബ്ലോക്കിൽ 88 സെന്റ് ഭൂമിയിൽ ഖനനത്തിന് ഖനനവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുമതി നൽകിയെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഖനനത്തിന് അനുമതി നൽകിയത് കോൺഗ്രസും സോറന്‍റെ പാർട്ടിയായ ജാർഖണ്ഡ് മുക്തി മോർച്ചയും ചേർന്നാണ് ഇപ്പോൾ ജാർഖണ്ഡ് ഭരിക്കുന്നത്.