റാന്നി : സിപിഎം റാന്നി ഏരിയാ കമ്മറ്റിയിൽ ചേരിതിരിഞ്ഞ് വാക്ക് പോര്. സിപിഎം റാന്നി ലോക്കൽ കമ്മറ്റി സെക്രട്ടറിയെ അകാരണമായി നീക്കിയത് ചോദ്യം ചെയ്തതോടെ ബഹളം ഉടലെടുക്കുന്നത്. ഇരുപക്ഷവും എഴുന്നേറ്റ് നിന്ന് പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയതോടെ ഏരിയാ സെക്രട്ടറി നിസ്സഹായനായി. റാന്നി ലോക്കൽ സെക്രട്ടറി ബിനോയ് കുര്യാക്കോസിനെ പ്രത്യേക കാരണമൊന്നുമില്ലാതെ മാറ്റിയതിന് പിന്നിൽ ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെ വ്യക്തിതാല്പര്യമാണന്ന് ഒരുവിഭാഗം ഉന്നയിച്ചു. എന്നാൽ ഇത് അംഗീകരിക്കുവാൻ മറുപക്ഷം തയ്യാറായില്ല പകരം മറ്റ് ചില വാദങ്ങൾ ഉന്നയിച്ചതോടെ ഏരിയാ കമ്മറ്റിയിൽ കോലാഹലമായി. ബഹളം കേട്ട് വഴിയാത്രക്കാരും നാട്ടുകാരും കൂടി.
ലോക്കൽ കമ്മറ്റിയിലും സമാനമായ കോലാഹലങ്ങളാണ് ഈ വിഷയത്തിൽ ഉണ്ടായത്. കോവിഡ് കാലത്തെയും പ്രളയകാലത്തെയും പഞ്ചായത്തിൽ നടന്ന വൻ ക്രമക്കേടുകൾ പുറത്ത് വരുന്നതിന് തടയിടാനുള്ള ചടുലനീക്കമാണ് ജില്ലാ സെക്രട്ടറി ഇത്തരമൊരു നീക്കം നടത്തിയതിന് പിന്നിലെന്നാണ് ആക്ഷേപം. ഇതിനെതിരെ ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നൽകുമെന്നാണറിയുന്നത്. റാന്നിയിലെ ചില മുതിർന്ന സിപിഎം നേതാക്കൾ പാറമടകളിൽ നിന്ന് മാസപ്പടി വാങ്ങുന്നതായും . പണ സമ്പാദനത്തിനായി എന്ത് വ്യത്തി കേടും കാട്ടുന്നതായും ബിനോയ് കുര്യാക്കോസിനെ അനുകൂലിക്കുന്നവരുടെ പക്ഷം. നല്ല നിലയിൽ പാർട്ടിയെ നയിച്ചയാളെ നീക്കി പ്രവർത്തന മികവുള്ള പലരെയും ഒഴിവാക്കി പഞ്ചായത്തിന്റെ വാഹന ഡ്രൈവറെ സെക്രട്ടറിയാക്കി വെച്ചത് ചിലവിലപേശലിൽ വീണാണെന്നും ആരോപണമുയരുന്നുണ്ട്.





























