അയ്യപ്പ മഹാ സത്രത്തിനുള്ള വേദിയുടെ കാൽ നാട്ടു കർമം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: അഖില ഭാരത അയ്യപ്പ മഹാ സത്രത്തിനുള്ള വേദിയുടെ കാൽ നാട്ടു കർമം നടത്തി. സത്രം രക്ഷാധികാരിയായ പന്തളം കൊട്ടാര നിർവ്വാഹക സമിതി പ്രസിഡന്റ് മൂലം തിരുനാൾ പി.ജി.ശശികുമാര വർമ്മയാണ് കാല്‍നാട്ടുകര്‍മ്മം നിർവഹിച്ചത്. റാന്നി എം എൽ എ പ്രമോദ് നാരായണൻ മുഖ്യാതിഥിയായി പങ്കെടുത്തു. സ്വാമി പവനപുത്ര ദാസ് ആചാര്യ സ്ഥാനം വഹിച്ചു. വൈക്കം മണികണ്ഠനാൽത്തറക്കു സമീപമുള്ള തിരുവാഭരണ പാതയിലാണ് സത്രത്തിനായി വിശാലമായ വേദി ഉയരുന്നത്.

വേദി, ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിലുള്ള പതിനെട്ടു പടികളോട് കൂടിയ താൽക്കാലിക ക്ഷേത്രം, യജ്ഞ മണ്ഡപം, ഊട്ടു പുര, അടുക്കള, വിപണന സ്റ്റാളുകൾ, ഓഫീസ്, മീഡിയ സെന്റർ, ശൗചാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ സത്ര ഭൂമിയിൽ ഒരുങ്ങും. ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി ആനയിച്ചു കൊണ്ട് വരുന്ന അയ്യപ്പ വിഗ്രഹമാണ് സത്ര ഭൂമിയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുക. ഇതിനായുള്ള ഘോഷയാത്ര ഡിസംബർ 8 നു ഗുരുവായൂരിൽ നിന്ന് ആരംഭിക്കും.തിരുവാഭരണ പാതയോരത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് സത്ര വേദി ഉയരുന്നത്.

തൊട്ടടുത്ത സ്ഥലങ്ങളും സത്രത്തിന്റെ നടത്തിപ്പിനായി ഉപയോഗ്യമാക്കും. പൂർണമായും പ്ലാസ്റ്റിക് വിമുക്തമാകും സത്ര വേദി. കുടിവെള്ളം, വൈദുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ 24 മണിക്കൂറും ലഭ്യമാക്കും. സത്ര പരിസരം പൂർണമായും ലഹരി വിമുക്തമാക്കൻ എക്സൈസ് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് പ്രത്യേക സംവിധാനമൊരുക്കും.നേരത്തെ വാസ്തു പൂജയും മറ്റു ചടങ്ങുകളും നടത്തിയ ശേഷമാണ് സത്ര വേദിക്കായി നിലമൊരുക്കിയത്. ഒരേ സമയം 5000 ത്തോളം പേർക്ക് പങ്കെടുക്കാവുന്ന തരത്തിലാണ് സത്ര വേദി തയ്യാറാകുന്നത്. ചെങ്ങന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനമാണ് പന്തലും സത്ര മണ്ഡപങ്ങളും ഒരുക്കുന്നത്.

റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ പ്രകാശ്, മെമ്പർമാരായ മിനി ഷാജി, വിനോദ് പുതുശേരിമല, സന്ധ്യ ദേവി, പ്രസന്ന ഗോപി നാഥൻ, ബി ജെ പി ജില്ലാ പ്രസിഡണ്ട് ഷൈൻ ജി കുറുപ്പ്, മുൻ പഞ്ചായത്തു മെമ്പർ അനോജ് കുമാർ, റിങ്കു ചെറിയാൻ, സംഘാടക സമിതി ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാര്, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, ആചാര്യ വിജയലക്ഷ്മി, സുമതി ദാമോദരൻ, സാബു പി, ഷിബുലാൽ കുളത്തൂർ മുഴി, രാധാകൃഷ്ണൻ പെരുമ്പട്ടി, മോഹന ചന്ദ്രൻ കാട്ടൂർ, പ്രസാദ് മൂക്കന്നൂർ, മനോജ് കോഴഞ്ചേരി തുടങ്ങിയവർ കാല്‍നാട്ടു കര്‍മ്മത്തില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങാൻ എയർ ഇന്ത്യ എക്സ്‍പ്രസ്

0
ദുബായ് : വടക്കുകിഴക്കൻ ഇന്ത്യയെയും പശ്ചിമേഷ്യയെയും തമ്മിൽ ബന്ധിപ്പിച്ച് ചരിത്രത്തിലാദ്യമായി നേരിട്ടുള്ള...

മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

0
കോട്ടയം : പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ...

പിണറായി വിജയനെ പരിഹസിച്ച രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ബി​ഗ് ബോസ് താരം നാദിറ മെഹ്റിൻ

0
എറണാകുളം : ജലപീരങ്കിയിൽ മലിന ജലം ഉപയോ​ഗിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ...

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : പത്തനംതിട്ട സ്വദേശി ചിഞ്ചു ജേക്കബിനെതിരായ പോലീസ് അന്വേഷണത്തില്‍...

0
പിറവം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കുപ്രസിദ്ധ തട്ടിപ്പുകാരനായ...