കളമശ്ശേരി മെഡിക്കല്‍ കോളജിനെതിരെ ഉയര്‍ന്ന പരാതികള്‍ തള്ളി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കളമശ്ശേരി മെഡിക്കല്‍ കോളജിനെതിരെ ഉയര്‍ന്ന പരാതികള്‍ തള്ളി മുഖ്യമന്ത്രി. ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്ന് സമൂഹത്തിന് ബോധ്യമായിട്ടുണ്ട്. ഓക്സിജന്‍ ട്യൂബ് മാറിക്കിടക്കാനുള്ള സാധ്യതയില്ല. ഒറ്റപ്പെട്ടതെങ്കിലും വ്യാജപ്രചാരണവുമായി ചിലര്‍ രംഗത്തുണ്ട്. ഇത് സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍, കളമശ്ശേരി മെഡിക്കല്‍ കോളജിലെ കോവിഡ് ഐ.സി.യുവിലുണ്ടായ ചികില്‍സാ പിഴവാണ് സി.കെ. ഹാരിസിന്റെ മരണത്തിനിടയാക്കിയതെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കള്‍. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി ബന്ധുകള്‍ പോലീസിന് മൊഴി നല്‍കി. അതേസമയം കളമശ്ശേരി ആശുപത്രിയിലെ ആര്‍ക്കെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു

അതിനിടെ, ആര്‍.എം. ഒയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ ശവപ്പെട്ടി വിതരണ സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി കവാടത്തിലേക്ക് ജീവന്‍ രക്ഷാ മാര്‍ച്ചും നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൈ കാണിച്ചിട്ടും പ്രിയദർശിനി ബസ് നിർത്തിയില്ല : അധ്യാപികയുടെ പരാതിയിൽ അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി

0
കാഞ്ഞങ്ങാട് : കൈനീട്ടിയിട്ടും സ്റ്റോപ്പിൽ നിർത്താതെ കെ.എസ്.ആർ.ടി.സി. ബസ് പോയതിനെതിരെയുള്ള അധ്യാപികയുടെ...

എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷം ; രണ്ട് സ്ത്രീകൾ ആശുപത്രിയിൽ

0
എടത്വ : എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷം.രണ്ട് സ്ത്രീകൾ ആശുപത്രിയിൽ.തലവടി...

ഒമാൻ തീരം വഴി കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം സാഹസികമായി വലയിലാക്കി റോയൽ...

0
മസ്കത്ത്: ഒമാൻ തീരം വഴി കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം...

യുഎസ് ആക്രമണ പരമ്പര ; കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്കുനേരെ നടന്ന ആക്രമണങ്ങൾക്ക്...